Just In
- 19 min ago എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- 2 hrs ago ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
- 4 hrs ago ചരിത്ര വിലക്കുറവ്! സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ വാങ്ങാം
- 19 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
Don't Miss
- Lifestyle കടക്കെണി മരണക്കെണിയാകരുത്; കടത്തില്‍ നിന്ന് കരകയറാന്‍ വാസ്തു പറയും പരിഹാരങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
- Automobiles കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തണോ, എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ'നെ കുറിച്ച് അറിഞ്ഞു വച്ചോ
- Sports IPL 2024: ടെക്നോളജി സഹായിക്കാനുള്ളത്; കോലിയുടെ പുറത്താകലില്‍ തുറന്നടിച്ച് ഡിവില്യേഴ്സ്
- Finance നഷ്ടത്തിന് ടാറ്റാ, മുന്നേറ്റത്തിന് തയ്യാറെടുത്ത് ടാറ്റാ ഗ്രൂപ്പ് ഓഹരി, ടാർഗെറ്റ് വില ഉയർത്തി ജെഫറീസ്
- News ഇനി ഭവന വായ്പയ്ക്ക് ബാങ്കുകൾ കയറി ഇറങ്ങേണ്ട; കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, പലിശ ഇത്ര മാത്രം
- Movies പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
ക്യൂആർ കോഡുകൾ കൂട്ടിയിട്ട് കത്തിച്ചു; Paytm ജീവനക്കാർക്കെതിരെ പരാതിയുമായി PhonePe
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് ഫോൺപേയും പേടിഎമ്മും. ഇവർ തമ്മിലുള്ള മത്സരവും മറ്റ് പോരടിക്കലുകളും ഫിൻടെക് രംഗം പലപ്പോഴായി ഏറെ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. എന്നാൽ ഇപ്പോൾ വീണ്ടും ഇരു കമ്പനികളുമായി ബന്ധപ്പെട്ട് ഏറെ കൌതുകം സൃഷ്ടിക്കുന്ന വാർത്തകൾ പുറത്ത് വരികയാണ്. തങ്ങളുടെ ക്യൂർ കോഡ് കത്തിച്ചതിൽ, പേടിഎം ജീവനക്കാർക്കെതിരെ ഫോൺപേ പൊലീസിൽ നൽകിയ പരാതിയാണ് വാർത്തയാകുന്നത് (Paytm Employees Burns Phonepe QR Codes).
തങ്ങളുടെ ക്യൂർ കോഡ് പാഡുകൾ പേടിഎം ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ചതായി കാട്ടിയാണ് ഫോൺപേ പൊലീസിൽ പരാതി നൽകിയത്. പേടിഎമ്മിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് ഫോൺപേ പരാതി നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ നേരത്തെ ഫോൺപേയിൽ ജോലി ചെയ്തിരുന്ന ആളാണെന്നും കമ്പനി നൽകിയ പരാതിയിൽ പറയുന്നു.
5G Auction: 5ജി സ്പെക്ട്രം ലേലം അവസാനിച്ചു, കമ്പനികൾ ഒഴുക്കിയത് 1.5 ലക്ഷം കോടി രൂപ
പേടിഎം ജീവനക്കാർ ഫോൺപേയുടെ ക്യുആർ കോഡ് പാഡുകൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നാലെയാണ് കമ്പനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഗ്രേറ്റർ നോയിഡ ഏരിയയിലെ സൂരജ്പൂർ ലഖ്‌നവാലി പോലീസ് സ്റ്റേഷനിലാണ് ജൂലൈ 29 ന് ഫോൺപേ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ "വലിയ" ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കമ്പനിയുടെ പരാതിയിൽ പറയുന്നുണ്ട്.
ഈ വലിയ ഗൂഢാലോചനയെന്ന ആരോപണം പേടിഎമ്മിനെ തന്നെ ലക്ഷ്യം വച്ചിട്ടാണോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കമ്പനിയെ അപമാനിക്കാനും സാമ്പത്തിക നഷ്ടം ഉണ്ടാക്കാനും വേണ്ടിയാണ് ഗൂഢാലോചന നടക്കുന്നതെന്നും ഫോൺപേ ആരോപിക്കുന്നു. കമ്പനിയുടെ വസ്തുവകകൾക്ക് തെറ്റായ നഷ്ടം വരുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് സംഘം പ്രവർത്തിച്ചതെന്നും ഫോൺപേയുടെ പരാതിയിൽ പറയുന്നു.
Lunar Pits: അന്യഗ്രഹ ജീവിതം എലികളെപ്പോലെ? ചന്ദ്രനിലെ കുഴികളിൽ പ്രതീക്ഷയർപ്പിച്ച് ശാസ്ത്രലോകം
ക്യൂആർ കോഡുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ ഫോൺപേയിലെ ജീവനക്കാർക്ക് ലഭിച്ചതോടെയാണ് സംഭവം കമ്പനിയുടെ ശ്രദ്ധയിൽ വരുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിനെക്കുറിച്ചും പരാതി നൽകിയതിനെക്കുറിച്ചും ഫോൺപേ വക്താവ് സ്ഥിരീകരണം നൽകിയിട്ടുമുണ്ട്. ക്യൂആർ കോഡ് പാഡ്സ് കത്തിക്കുന്ന കൂട്ടത്തിലുള്ള ചിലരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫോൺപേ വക്താവ് പറഞ്ഞു.
ക്യൂആർ കോഡുകൾ കൂട്ടിയിട്ട് കത്തിക്കുന്നവരുടെ കൂട്ടത്തിൽ പേടിഎമ്മിന്റെ ഒരു എരിയ സെയ്ൽസ് മാനേജർ ( എഎസ്എം ) ഉണ്ടെന്നും ഫോൺപെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്നും ഫോൺപെ വക്താവ് പറയുന്നു.
Apple IPhone: ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ
ദേവാംശു ഗുപ്ത, അമൻ കുമാർ ഗുപ്ത, രാഹുൽ പാൽ എന്നിവർക്കെതിരെയാണ് ഫോൺപേ പരാതി നൽകിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ദേവാൻഷു ഗുപ്ത 2018 നും 2022 നും ഇടയിൽ ഫോൺപേയിൽ ജോലി ചെയ്തിരുന്ന ആളാണ്. കമ്പനിയിലെ മുൻ ജീവനക്കാരനായതിനാൽ ക്യുആർ കോഡുകൾ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് ദേവാൻഷു ഗുപ്തയ്ക്ക് അറിയാമായിരുന്നുവെന്നാണ് കമ്പനി ആരോപിക്കുന്നത്.
ഈ അറിവ് ഉപയോഗിച്ച് ക്യൂആർ പാഡുകൾ മോഷ്ടിക്കാൻ മറ്റുള്ളവരുമായി ചേർന്ന് ഗുപ്ത ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഫോൺപേയുടെ ക്യൂആർ കോഡുകൾ തങ്ങളുടെ ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ തണുത്ത പ്രതികരണമാണ് പേടിഎമ്മിൽ നിന്നുണ്ടായിരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Jio Plans: ദിവസവും രണ്ട് ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാനുകൾ
ഫോൺപേയും മുൻ ജീവനക്കാരും തമ്മിലുള്ള പ്രശ്നമെന്ന് പേടിഎം
ക്യൂആർ കോഡുകൾ കത്തിച്ച സംഭവത്തിൽ കമ്പനിയ്ക്ക് പങ്കില്ലെന്നാണ് പേടിഎം പറയുന്നത്. ഫോൺപേയും മുൻ ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും പേടിഎം പ്രതികരിച്ചു. ജീവനക്കാരുടെ പ്രവർത്തിയെ അപലപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആയി ഇവരെ സസ്പെൻഡ് ചെയ്തതായും പേടിഎം അറിയിച്ചു.
ഇത്തരം പെരുമാറ്റം വച്ച് പൊറുപ്പിക്കാൻ ആകില്ലെന്നും ഉന്നതമായ വർക്ക് എത്തിക്സ് പാലിക്കുന്ന സ്ഥാപനമാണ് പേടിഎമ്മെന്നും കമ്പനി വക്താവ് പ്രതികരിച്ചു. എന്നാൽ പേടിഎമ്മിന്റെ മറുപടിയിൽ ഫോൺപേ അത്ര തൃപ്തരല്ലെന്നാണ് മനസിലാക്കേണ്ടത്. പേടിഎം പ്രതികരണം വന്നതിന് പിന്നാലെ ഫോൺപേ സിഇഒ സമീർ നിഗം നടത്തിയ ട്വീറ്റിലും ഈ അതൃപ്തി കാണാവുന്നതാണ്.
BSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ
ഈ പഴയ ഫോൺപേ ജീവനക്കാർ ഇപ്പോൾ പേടിഎമ്മിലാണ് ജോലിയെടുക്കുന്നത് എന്ന കാര്യം പറയേണ്ടത് തന്നെയാണെന്നായിരുന്നു സമീർ നിഗത്തിന്റെ പ്രതികരണം. ക്യൂആർ കോഡ് കത്തിച്ചവരുടെ കൂട്ടത്തിൽ 10 പേർ കൂടിയുണ്ടെന്നാണ് സമീർ പറയുന്നത്. എന്തായാലും ക്യുആർ കോഡുകൾ കത്തിച്ച സംഭവം ഇരു കമ്പനികൾക്കും ഇടയിൽ ഉരസലിന് കാരണമായിട്ടുണ്ടെന്നത് വ്യക്തമായിരിക്കുകയാണ്.
ഫിൻടെക് രംഗത്തെ എതിരാളികളുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ നിയമ നടപടിയല്ല ഇത്. 2020ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് പേയ്ക്ക് ഫോൺപേയും പേടിഎമ്മും അടക്കമുള്ള സ്ഥാപനങ്ങൾ ലീഗൽ നോട്ടീസ് അയച്ചിരുന്നു. ഫിൻടെക് രംഗത്തെ എതിരാളികൾ ചൈനീസ്, അമേരിക്കൻ സ്ഥാപനങ്ങളെന്ന് മുദ്ര കുത്തി നോട്ടീസുകൾ വിതരണം ചെയ്തതിനാണ് അന്ന് നിയമ നടപടി സ്വീകരിച്ചത്.
ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വേണ്ടവർ എന്തുകൊണ്ട് അൾട്ടിമേറ്റ് പെർഫോമൻസുള്ള വൺപ്ലസ് 10ടി 5ജി വാങ്ങണം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470