Home
News

'കുറച്ചുകൂടി മാന്യമായി പെരുമാറണം'; സുന്ദർ പി​ച്ചൈയ്ക്ക് എതിരേ ഗൂഗിൾ ജീവനക്കാർ

ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയ്ക്കെതിരേ കടുത്ത വിമർശനവുമായി ജീവനക്കാർ രംഗത്ത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിൽ സുന്ദർ പി​ച്ചൈ കുറച്ചുകൂടി മാന്യമായ സമീപനം ​കൈക്കൊള്ളണം എന്നാണ് ഉയർന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഗൂഗിൾ പാരന്റ് ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റിലെ ഏകദേശം 1,400 ജീവനക്കാർ ഒരു നിവേദനത്തിൽ ഒപ്പുവച്ചു.

12,000 ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയെ അഭിസംബോധന ചെയ്യുന്ന തുറന്ന കത്തുമായി തൊ​ഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്. സജീവമായ സംഘട്ടനങ്ങളോ മാനുഷിക പ്രതിസന്ധികളോ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കണമെന്ന് തൊഴിലാളികൾ ആൽഫബെറ്റിനോട് ആവശ്യപ്പെട്ടു.

'കുറച്ചുകൂടി മാന്യമായി പെരുമാറണം'; പി​ച്ചൈയ്ക്ക് എതിരേ ഗൂഗിൾ ജീവനക്കാർ

പുതിയ നിയമനങ്ങൾ മരവിപ്പിക്കുക, നിർബന്ധിത ജോലികൾക്ക് മുമ്പ് സ്വമേധയാ പിരിച്ചുവിടൽ ആവശ്യപ്പെടുക, ജോലി ഒഴിവുകൾക്കായി പിരിച്ചുവിട്ട തൊഴിലാളികൾക്ക് മുൻഗണന നൽകുക, രക്ഷാകർതൃ അവധി, വിയോഗ അവധിയും പോലെയുള്ള ഷെഡ്യൂൾ ചെയ്ത അ‌വധികൾ പൂർത്തിയാക്കാൻ തൊഴിലാളികളെ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ജീവനക്കാർ കത്തിൽ ഉന്നയിച്ചു.

വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വൻ തോതിലുള്ള കൂട്ടപ്പിരിച്ചുവിടലാണ് ​ആൽഫ​ബൈറ്റ് നടപ്പാക്കാനൊരുങ്ങുന്നത്. പ്രസവ അ‌വധിയെടുത്തവർക്ക് ഉൾപ്പെടെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി പരാതികൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടലിൽ പ്രതിഷേധം രേഖപ്പെടുത്തി ജീവനക്കാർ കൂട്ടത്തോടെ രംഗത്തെത്തുകയും സിഇ​ഒയ്ക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരിക്കുന്നത്.

"ആൽഫബെറ്റിന്റെ തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ആഘാതം ആഗോളമാണ്," കത്തിൽ പറഞ്ഞു. "തൊഴിലാളികളുടെ ശബ്ദം ഒരിടത്തും വേണ്ടത്ര പരിഗണിച്ചിട്ടില്ല, തൊഴിലാളികൾ എന്ന നിലയിൽ ഞങ്ങൾ ഒറ്റയ്ക്കേക്കാൾ ശക്തരാണെന്ന് ഞങ്ങൾക്കറിയാം."എന്നും കത്തിൽ പറയുന്നുണ്ട്. പാൻഡെമിക് മാന്ദ്യത്തെത്തുടർന്നുള്ള ചെലവ് കുറയ്ക്കാനുള്ള നിക്ഷേപകരുടെ സമ്മർദ്ദത്തെത്തുടർന്ന് 6% തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് ജനുവരിയിൽ ആൽഫബെറ്റ് പ്രഖ്യാപിച്ചിരുന്നു.

'കുറച്ചുകൂടി മാന്യമായി പെരുമാറണം'; പി​ച്ചൈയ്ക്ക് എതിരേ ഗൂഗിൾ ജീവനക്കാർ

എന്നാൽ തൊഴിൽ നിയമങ്ങൾ ശക്തമായ യൂറോപ്യൻ രാജ്യങ്ങളിൽ പിരിച്ചുവിടലിന് ​ഗൂഗിൾ അ‌ത്ര ബലം നൽകിയിട്ടില്ല. താരതമ്യേന ദുർബലമായ തൊഴിൽ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലെ ജീവനക്കാരാണ് ഗൂഗിളിന്റെ തീരുമാനത്തിന് ബലിയാടാകേണ്ടിവന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില ഗൂഗിൾ തൊഴിലാളികൾക്ക്, യുഎസിൽ, ഉടൻ ജോലി നഷ്‌ടപ്പെട്ടെങ്കിലും, ശക്തമായ തൊഴിൽ സംരക്ഷണമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്രക്രിയ വളരെ മന്ദഗതിയിലാണ്.

ഗൂഗിളിന്റെ ഈ ഇരട്ടത്താപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ തൊഴിലാളികൾ വാക്കൗട്ടുമായി രംഗത്തെത്തിയിരുന്നു. പ്രസവ അ‌വധിയിലിരിക്കെ ജോലി നഷ്ടമായ ജീവനക്കാരി ഉൾപ്പെടെ ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈയ്ക്ക് എതിരേ രംഗത്ത് എത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സുന്ദർ പി​ച്ചൈയുടെ ശമ്പളത്തിൽ എന്ത് മാറ്റമാണ് വരുത്തിയത് എന്ന് അ‌വർ ചോദിക്കുന്നു.

'കുറച്ചുകൂടി മാന്യമായി പെരുമാറണം'; പി​ച്ചൈയ്ക്ക് എതിരേ ഗൂഗിൾ ജീവനക്കാർ

പിരിച്ചുവിടലിനെതിരേ കോടതികളെ സമീപിക്കാനാണ് ഗൂഗിൾ ജീവനക്കാരുടെ നീക്കം. ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ, യുണൈറ്റഡ് ടെക്, അലൈഡ് വർക്കേഴ്സ്, യുഎൻഐ ഗ്ലോബൽ എന്നിവയുൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ തൊഴിലാകളികൾക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ ഗൂഗിൾ യൂണിറ്റുകളിലും അത് നിലവിലുള്ള വിവിധ രാജ്യങ്ങളിലും പിരിച്ചുവിടലിനെതിരേ നിവേദനങ്ങൾ നൽകാൻ ലേബർ ഗ്രൂപ്പുകൾ സഹായവുമായി രംഗത്തുണ്ട്.

ഗൂഗിൾ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷവും ചില നിയമന നടപടികളുമായി ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈ രംഗത്തുവന്നിരുന്നു. ഇതും തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചെലവുചുരുക്കാൻ പിരിച്ചുവിടൽ പ്രഖ്യാപിച്ചശേഷം നിയമനം നടത്തുന്നത് എന്ത് അ‌ടിസ്ഥാനത്തിലാണ് എന്നാണ് ഉയരുന്ന ചോദ്യം. ഗൂഗിളിന്റെ പിരിച്ചുവിടലിനെതിരേ ജീവനക്കാർ രംഗത്ത് എത്തിയതോടെ നടപടികൾ കോടതിയുടെ പരിഗണനയിലേക്ക് പോകാനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
The employees have submitted a petition demanding that Google Chief Executive Officer Sundar Pichai take a more dignified approach to firing workers. The workers have come out with an open letter addressed to Chief Executive Officer Sundar Pichai after the company announced 12,000 job cuts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X