Home
News

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു; ജോയിൻ ചെയ്യേണ്ടത് എങ്ങനെയെന്ന് ഇതാ

അ‌ടുത്തിടെ വാട്സ്ആപ്പ് അ‌വതരിപ്പിച്ച ചാനൽസ് ഫീച്ചർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക്, മോദിയെ വാട്സ്ആപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ ആദ്യം അ‌റിയാനും സാധിക്കും എന്നതാണ് ചാനൽസ് ഫീച്ചറിന്റെ പ്രത്യേകത.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇരിക്കുന്ന ചിത്രമാണ് പ്രധാനമന്ത്രി മോദി ചാനലിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. "വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്! തുടർച്ചയായ ആശയവിനിമയങ്ങളുടെ യാത്രയിൽ പുതിയൊരുപടികൂടി. നമുക്ക് ഇവിടെ ബന്ധം നിലനിർത്താം! പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ഒരു ചിത്രം ഇതാ..." എന്നായിരുന്നു ചിത്രത്തിന്റെ അ‌ടിക്കുറുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു

പ്രധാനമന്ത്രി മോദിയുടെ വാട്‌സ്ആപ്പ് ചാനലിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത പങ്കുവെച്ചത്. തുടർന്ന് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ചാനലിൽ ജോയിൻ ചെയ്തിരിക്കുന്നത്. ഒരു വൺ-വേ ബ്രോഡ്കാസ്റ്റിംഗ് ചാനൽ ആരംഭിക്കാനും ഒരേസമയം ധാരാളം സബ്‌സ്‌ക്രൈബർമാരുമായി കണക്റ്റുചെയ്യാനും പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

ട്വിറ്ററിൽ ഏറെ സജീവമായിരുന്ന ആളാണ് നരേന്ദ്രമോദി. ഇനി ട്വിറ്ററിന് പുറമേ വാട്സ്ആപ്പ് ചാനൽ വഴിയും ഫോളോവേഴ്സിന് അ‌ദ്ദേഹത്തിൽനിന്നുള്ള അ‌പ്ഡേറ്റുകൾ അ‌റിയാൻ സാധിക്കും. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി ബന്ധം നിലനിർത്താൻ ലഭ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായിക്കൂടിയാണ് മോദിയുടെ ചാനൽ എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

പാർലമെന്റ് നടപടികൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ ദിവസമാണ് മോദി പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ പുതിയ വാട്സ്ആപ്പ് ചാനലിലേക്ക് എങ്ങനെ ജോയിൻ ചെയ്യാം എന്ന് നോക്കാം. അ‌തിനായി ഉപയോക്താക്കൾ ആദ്യം ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഫോണിൽ വാട്സ്ആപ്പ് തുറന്ന് അപ്‌ഡേറ്റ് ടാബിലേക്ക് പോകുക.

തുടർന്ന്, ഫൈൻഡ് ചാനൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് "നരേന്ദ്ര മോദി" എന്ന് തിരയുക. അ‌വിടെ ഫോളോ ചെയ്യാൻ സാധിക്കും വിധത്തിൽ പ്രധാനമന്ത്രി മോദിയുടെ ചാനൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും. എന്നാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും പുതിയ ഫീച്ചർ എത്തിയിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുക.

വാട്സ്ആപ്പ് ചാനലുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കുക. വാട്സ്ആപ്പിലെ പുതിയ ചാനൽ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഗ്രൂപ്പുമായി ബന്ധം നിലനിർത്താനുള്ള ഒരു മാർഗം ഇത് വാഗ്ദാനം ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു

എന്നാൽ, ഉപയോക്താക്കൾക്ക് ചാനലിലേക്ക് സന്ദേശങ്ങൾ അ‌യയ്ക്കാൻ സാധിക്കില്ല. ഇന്ത്യ ഉൾപ്പെടെ തെരഞ്ഞെടുത്ത 150 രാജ്യങ്ങളിലാണ് പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം ചാനൽസ് പോലെ പ്രശസ്തർക്കും, ഇൻഫ്‌ളുവൻസർമാർക്കും, ലോക നേതാക്കൾക്കും, വിശിഷ്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ചാനലുകൾ തുടങ്ങാം. ഇതിനകം തന്നെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികൾ സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചുകഴിഞ്ഞു.

ബിസിസിഐയുടെ വാട്സ്ആപ്പ് ചാനൽ ഉൾപ്പെടെ ഇപ്പോൾ നിലവിലുണ്ട്. ചാനലിലേക്ക് മെസേജ് അ‌യയ്ക്കാൻ സാധിക്കില്ലെങ്കിലും ഇമോജികൾ ഉപയോഗിച്ച് ഒരു സന്ദേശത്തിനോ ചിത്രത്തിനോ വീഡിയോയോടോ പ്രതികരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിലവിൽ, വ്യക്തിഗത ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ചാനലുകൾ സൃഷ്ടിക്കാൻ കഴിയില്ല, എന്നാൽ എല്ലാവർക്കും സ്വന്തം ചാനൽ തുടങ്ങാൻ സാധിക്കുന്ന ഫീച്ചറിനെപ്പറ്റി വാട്സ്ആപ്പ് ആലോചിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Prime Minister Narendra Modi launched his own WhatsApp channel using the Channels feature introduced by WhatsApp. By joining this channel, WhatsApp users can follow Modi and be the first to know the latest information he shares. The picture of Modi sitting in the new Parliament building was the first to be posted on the channel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X