പബ്ജി ഗെയിം പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് വയസുകാരൻ കോടതിയിൽ
പബ്‌ജി ഗെയിമിന്റെ ജനപ്രീതി കാരണം, ഈ ഗെയിമിന്റെ നിരോധവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗുജറാത്ത് സർക്കാർ ഇതിനകം ഈ ഗെയിം നിരോധിച്ചിട്ടുണ്ട്
പബ്‌ജി മൊബൈൽ ഇപ്പോൾ നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗെയിമുകളിൽ ഒന്നാണ്. ഇതിന്റെ പ്രശസ്തിക്ക് കാരണം ആരാധകരും മറ്റൊന്നുമല്ല. എന്നാൽ, ഈ ഗെയിമിനോട് പെട്ടെന്ന് ഉണ്ടാക്കുന്ന ആരാധനയും അഡിക്ഷനുമാണ്. എന്നാൽ, ഇപ്പോൾ അനവധി ആളുകൾ ചോദിക്കുന്ന ചോദ്യം എന്നത്, ഈ ഗെയിം നിരോധിക്കണമോ വേണ്ടയോ എന്നതാണ്.


പബ്ജി ഗെയിം
മുംബൈയിൽ നിന്നുള്ള 11 വയസ്സുകാരനായ ആറാം ക്ലാസ് വിദ്യാർത്ഥി ആഹാദിന്റെ ആഗ്രഹം എന്നത് പബ്‌ജി ഗെയിം പൂർണമായും നിരോധിക്കുകയെന്നതാണ് എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നവിസ്, രവിശങ്കർ പ്രസാദ്, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവെദും ഉൾപ്പെടെ ഏഴ് മന്ത്രിമാർക്ക് പൂർണമായി പബ്‌ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈ കുട്ടി കത്തയച്ചിട്ടുണ്ട്.

ആഹാദ്
ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, പബ്‌ജി മൊബൈൽ ഗെയിം നിരോധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അത് അക്രമവും, കൊലപാതകം, കൊള്ള, സൈബർ ഭീഷണി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ തുടർന്നാണ് ഇത്. ഗെയിം നിരോധിച്ചിട്ടില്ലെങ്കിൽ നിയമനടപടികൾ എടുക്കുമെന്നും അഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ ഹൈ-ക്കോടതിയിൽ ഒരു പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്യാനും ഈ കുട്ടി തീരുമാനിച്ചിട്ടുണ്ട്.

പബ്‌ജി ഗെയിം നിരോധനം
പബ്‌ജി ഗെയിമിന്റെ ജനപ്രീതി കാരണം, ഈ ഗെയിമിന്റെ നിരോധവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗുജറാത്ത് സർക്കാർ ഇതിനകം ഈ ഗെയിം നിരോധിച്ചിട്ടുണ്ട്. ചൈനീസ് ഗെയിം കമ്പനിയായ 'ടെസെന്റ് ഗെയിസാണ്' പബ്‌ജി വികസിപ്പിച്ചത്. ഈ ഗെയിമിന് ചൈനയ്ക്ക് പുറത്ത് 200 മില്ല്യൻ ഡൗൺലോഡുകളും 30 ദശലക്ഷം സജീവ ഉപയോക്താക്കളും ഉണ്ട്.

ഗെയിം അപകടകരം
വെല്ലൂർ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ഹോസ്റ്റലിൽ ഈ ഗെയിം നിരോധിച്ചിട്ടുണ്ട്. ജമ്മു & കാശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ബോർഡ് കഴിഞ്ഞ പരീക്ഷാ ഫലത്തിൽ ഉണ്ടായ കുറവ് കാരണം ഈ ഗെയിം ഉടൻ നിരോധിക്കുന്നതിനായി സംസ്ഥാന ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








