റിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നു
സംഭാഷണ അടിസ്ഥാനത്തിലുള്ള എന്റിറ്റി ഡിറ്റക്ഷൻ എൻജിൻ സോഴ്‌സ് ലഭ്യമായിട്ടുള്ള ആദ്യ കമ്പനിയാണ് ഹാപ്റ്റിക്. ഏജന്റ് റൂട്ടീൻ കഴിവുകൾക്കുള്ള ബോട്ടിൽ ഇതിന്റെ പേറ്റന്റ് ലഭ്യമായിട്ടുണ്ട്.
200 കോടിയിലധികം രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) പ്ലാറ്റ്ഫോമുകളിലൊന്നായ 'ഹാപ്റ്റിക്' റിലയൻസ് ജിയോ നേടുവാനായി പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട ഇടപാട് ഈ ആഴ്ച അവസാനിപ്പിക്കുമെന്ന് Inc42.com-ന്റെ ഒരു റിപ്പോർട്ട് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യ്തു.


റിലയൻസ് ജിയോ
റിലയൻസ് ജിയോ സർവീസ് ലിമിറ്റഡ്, ഹാപ്റ്റിക് സ്ഥാപകരായആക്രിത് വൈഷ്, സ്വപൻ രാജ്ദേവ് എന്നിവർ ബിസിനസ് ട്രാൻസ്ഫർ എഗ്രിമെന്റിൽ ഒപ്പുവച്ചിട്ടുണ്ട്. ഹാപ്റ്റിക്, റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഈ കാര്യത്തിൽ നൽകാൻ വിസമ്മതിച്ചു. ഈ വികസന പ്രവർത്തനത്തിനെ കുറിച്ച് ജിയോ ഒന്നും പ്രതികരിച്ചിട്ടില്ല.

ഹാപ്റ്റിക്
ഒരു വർഷത്തിനുള്ളിൽ വരുമാനത്തിന്റെ 10 തവണ വളർന്നിട്ടുള്ള ഇതിൽ, ഹാപ്റ്റിക് പങ്കാളികളും, കൊക്കക്കോളയും, എച്ച്.ഡി.എഫ്.സി ലൈഫ്, സാംസങ്, എഡെൽവിസ് ടോക്കിയോ, ഗോബിബോ, ആമസോൺ പേ, ക്ലബ് മഹേന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ ഡോകോമോ തുടങ്ങിയവ ഉൾപ്പെടുന്നു.

എന്റിറ്റി ഡിറ്റക്ഷൻ എൻജിൻ സോഴ്‌സ്
സംഭാഷണ അടിസ്ഥാനത്തിലുള്ള എന്റിറ്റി ഡിറ്റക്ഷൻ എൻജിൻ സോഴ്‌സ് ലഭ്യമായിട്ടുള്ള ആദ്യ കമ്പനിയാണ് ഹാപ്റ്റിക്. ഏജന്റ് റൂട്ടീൻ കഴിവുകൾക്കുള്ള ബോട്ടിൽ ഇതിന്റെ പേറ്റന്റ് ലഭ്യമായിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
2016 ഏപ്രിലിൽ, ടൈംസ് ഇൻറർനെറ്റ്, ഹാപ്കിക് ഒരു സീരീസ് ബി റൗണ്ടിൽ ഹാപ്റ്റിക് ഒരു നിക്ഷേപം നടത്തിയിരുന്നു, ലോകത്തിലെ ഏറ്റവും മികച്ച പണം നൽകിയുള്ള സ്വതന്ത്ര സംഭാഷണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലഭ്യമായിട്ടുള്ള കമ്പനികളിലൊന്നായിരുന്നു ഇത്.

ടെലികോം
വിപുലമായ അവസരങ്ങളെ മുന്നിൽ കണ്ടുകൊണ്ട്, ഇൻഡ്യയിലെ ഏതാണ്ട് 200 എ.ഐ സ്റ്റാർട്ടപ്പുകൾ ഇന്ന് വിവിധ വ്യവസായങ്ങൾ അടിസ്ഥാനമാക്കി പരിഹാരങ്ങൾ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ട്രായ്
ഉപഭോക്താക്കൾ, പ്രസാധകർ, സംരംഭകർ തുടങ്ങിയവയ്ക്കായി എ.ഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകളിലൊന്നാണ് മുംബൈ ആസ്ഥാനമായുള്ള 'ഹാപ്റ്റിക്'. 2020 ആകുമ്പോഴേയ്ക്കും 50% ഇൻഡ്യൻ റീട്ടെയിൽ കമ്പനികൾ എ.ഐയിൽ പ്രവർത്തിക്കുമെന്ന് പീപ്പിൾസ് ട്രാങ് എച്ച്.ആർ ടെക്നോളജി ആൻഡ് സൊല്യൂഷൻസ് കമ്പനി പറയുന്നു.

അക്സേഞ്ചുർ
അക്സേഞ്ചുർ വിശകലനം അനുസരിച്ച്, 2035-ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് 957 ബില്ല്യൻ ഡോളർ കൂടി കൂട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.


Click it and Unblock the Notifications








