ഈ ചെറിയ റോബോട്ട് അർബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കും, എങ്ങനെ ?
ഈ പുതിയ ചെറിയ റോബോട്ടിനെ കുറഞ്ഞ ഗ്ലാസുകൊണ്ട് നിര്‍മിച്ച കൂട്ടിനുള്ളിലാണ് സൂക്ഷിക്കുന്നത്. ആറ് കാന്തികചുരുളുകളും ഇതിനുചുറ്റിലുമുണ്ടാകും.
ഇന്ന് അനവധി പേർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് ക്യാൻസർ അഥവാ അർബുദ രോഗം. ശരീരഭാഗങ്ങളെ കാർന്നു തിന്നുന്ന ഈ രോഗത്തിന് ഒരവസാനം ഉണ്ടാക്കുന്നതിനായി വർഷങ്ങളായി പരിശ്രമിക്കുകയാണ് ലോകമെമ്പാടുമുള്ള ഗവേഷകർ. എന്നാൽ, ഇപ്പോഴിത കാനഡയിൽ നിന്നും ഒരു പുതിയ വാർത്തയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അവിടുത്തെ ശാസ്ത്രജ്ഞർ.

കാനഡയില്‍ നിന്നുള്ള ഒരുസംഘം ഗവേഷകര്‍ അര്‍ബുദബാധം കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനുമായി പുതിയ റോബോട്ടിക് ഉപകരണം വികസിപ്പിച്ചിരിക്കുകയാണ്. അർബുദരോഗത്തെ ഫലപ്രദമായി നേരിടുന്നതിനായി കണ്ടെത്തിയ ഈ പുതിയ ചികിത്സാരീതി വേണ്ടരീതിയിൽ പ്രവർത്തിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അർബുദ കോശം
വളരെയധികം കനംകുറഞ്ഞ കാന്തിക ഉപകരണമാണ് ഇതിന്റെ അടിസ്ഥാനം. ഇത് വളരെ ചെറുതും മുത്തിന്റെ ആകൃതിയിലുമുള്ള റോബോട്ടിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. അര്‍ബുദം ബാധിച്ച കോശത്തിലേക്ക് ഈ റോബോട്ടിനെ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് സയന്‍സ് റോബോട്ടിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കാനഡ ശാസ്ത്രജ്ഞർ
ഈ പുതിയ ചെറിയ റോബോട്ടിനെ കുറഞ്ഞ ഗ്ലാസുകൊണ്ട് നിര്‍മിച്ച കൂട്ടിനുള്ളിലാണ് സൂക്ഷിക്കുന്നത്. ആറ് കാന്തികചുരുളുകളും ഇതിനുചുറ്റിലുമുണ്ടാകും. ആവർത്തിച്ചുള്ള ശ്രമം ലഭിച്ചപ്പോൾ അണുവിഭജനത്തിന് എത്രമാത്രം ദൈർഘ്യമുണ്ടെന്ന് കണക്കുകൂട്ടി.
ഈ പ്രതികരണത്തെ നിയന്ത്രിക്കുന്ന സെൽ പ്രോട്ടീനുകൾ ശരീരത്തിൽ ഉണ്ട്, ഇത് ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള പുതിയ രീതിയായി പ്രവർത്തിക്കും.

പുതിയ ചികിത്സാരീതി
പരീക്ഷണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ഉപകരണത്തിന്റെ സ്ഥാനം ഗവേഷകര്‍ തിരിച്ചറിയുന്നത്. കാന്തിക ചുരുളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലുമുള്ള മൂത്രാശയ അര്‍ബുദം ബാധിച്ച കോശങ്ങളിലായിരുന്നു ഗവേഷണം നടത്തിയത്.

അര്‍ബുദ കോശങ്ങളിലായിരുന്നു ഗവേഷണം
ഈ റോബോട്ടിന് മനുഷ്യരുടെ മുടിയുടെ വലിപ്പം മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ പുതിയ ചികിത്സാരീതി ശരിക്കും അത്ഭുതം സൃഷ്ട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്. വർഷങ്ങളായി നരവംശം നേരിട്ടുകൊണ്ടിരിക്കുന്ന അർബുദം എന്ന മഹാരോഗത്തിന് ഇതോടെ ഒരു അറുതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ
ഫേസ്ബുക്കിലും മറ്റ് സമുഹമാധ്യമങ്ങളിലെ പ്രചരിക്കുന്ന പരസ്യങ്ങൾ ആളുകളെ അർബുദ രോഗങ്ങൾ അഭിമുഖികരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട്. സമയത്ത് രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ഇത് വളരെ സഹായകരമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

രോഗനിർണ്ണയം
വെറുമൊരു ഡോക്ടറിന്റെ സഹായത്തോടെ രോഗികൾ ഒന്നുകിൽ രോഗനിർണ്ണയം നടത്താൻ പോകും അല്ലെങ്കിൽ പിന്നീട് പോയി കാണിക്കാം എന്നു തീരുമാനിക്കുകയും അത് മറന്നു പോകാവുന്ന സാഹചര്യമാണ് ഉണ്ടാവുക - അനേകം ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഒരു ചെറിയ ലളിതമായ ടെസ്റ്റ്.

അർബുദരോഗ നിർമ്മാർജ്ജനത്തിനായി
"അർബുദരോഗ നിർമ്മാർജ്ജനത്തിനായി ടെക്സ്ററ് മെസ്സേജിങ് ക്യാമ്പയിങ്ങ്", കൊളോറാഡോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആൻഡ്രു ഡോയെർ പറഞ്ഞു. റേഡിയോ സ്ളോട്സ്, ഫേസ്ബുക് പ്രൊമോഷൻ തുടങ്ങിയവ ആളുകളെ ഒരു നിശ്ചിത നമ്പർ സന്ദേശം അയയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് ക്യാൻസർ സ്ക്രീനിംഗ് സംബന്ധിച്ച വിവരങ്ങൾ ആളുകളുടെ ഓർമ്മകളിലേക്ക് പകർന്നുകൊടുക്കുവാൻ സഹായിക്കുന്നു.

ക്യാൻസർ സ്ക്രീനിംഗ്
ഈ ഫേസ്ബുക് പരസ്യങ്ങൾ 22,600 ഫേസ്ബുക് ഉപയോക്താക്കളാണ് കണ്ടത്. "ഫേസ്ബുക് നല്ലൊരു കൂട്ടായിമയാണ്. പരസ്യങ്ങളിൽ ഫേസ്ബുക്കുമായുള്ള ഇടപഴകൽ വലിയ തോതിലാണ്. പരസ്യങ്ങൾ കാണുവാനായി ക്ലിക് ചെയ്‌തവരെല്ലാം അതിനോടുള്ള താത്പര്യമെന്ന് കാണിക്കുന്നത്", ട്വയെർ പറഞ്ഞു.

അർബുദ-രോഗ ചികിത്സ
ആളുകൾ സൈൻ അപ്പ് ചെയ്തു കഴിഞ്ഞാൽ അവർ എൻറോൾ ചെയ്യപ്പെടും.സൈൻ അപ്പ് 96% ആളുകൾക്കും കണക്ക്കൂട്ടിയ പ്രകാരമുള്ള വിവരങ്ങൾ ലഭിച്ചു. അർബുദ-രോഗ ചികിത്സ ഇതുവരെ എത്തിയിട്ടില്ലാത്തിടത്ത് സമൂഹമാധ്യമങ്ങൾ ആളുകളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിനും അർബുദ-രോഗ നിർമാർജനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇതെന്ന്, പ്രത്യകിച്ചും കൊളോറാഡോയുടെ ഉൾപ്രദേശങ്ങളിൽ, ട്വയെർ പറഞ്ഞു.

മൈക്രോ-റോബോട്ട്സ്
ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എന്തുതന്നെയായാലും പുതിയ കമ്മ്യൂണിക്കേഷൻ മാധ്യമങ്ങൾ ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങൾ നിർമാർജനം ചെയ്യാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








