സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ തടയാൻ പുതിയ 'സ്മാർട്ട് റിസ്റ്റ്ബാൻഡ്'
സാങ്കേതികത ഒരേ സമയം ഉപകാരവും തിരിച്ചും സംഭവിക്കാറുണ്ട്. സാങ്കേതികത എത്തിച്ചേരാത്ത മേഖലകൾ ഇപ്പോൾ കുറഞ്ഞുവരികയാണ്. ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ ചെയ്തെടുക്കാൻ സാങ്കേതികത മൂലം സാധിക്കും എന്ന മനുഷ്യരുടെ ചിന്താഗതിയാണ് സാങ്കേതികവിദ്യയെ ഇതുവരെ കൊണ്ടെത്തിച്ചതും. ഇപ്പോൾ അത്തരം ഒരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്.


സ്മാർട്ട് റിസ്റ്റ്ബാൻഡ്
ലൈംഗിക പീഡനങ്ങൾ ദിവസവും വർധിച്ചുവരുന്ന അവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ ഒരിടത്തും സുരക്ഷിതമല്ല, എന്നാൽ പെൺകുട്ടികൾ ക്കെതിരായ പീഡനത്തിന് തടയിടാൻ പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് സ്കോട്‌ലൻഡിൽ നിന്നുള്ള ഈ ഇരുപത്തിയൊന്നുകാരി. കയ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്പിൻറെയും സഹായത്തോടെയാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.

ബിയാട്രിസ് കാർവാൽഹോ
ടെക് സംവിധാനങ്ങളുടെ പിന്തുണയോടെ വികസിപ്പിച്ചിരിക്കുന്ന റിസ്റ്റ്‌ബാൻഡ് പെൺകുട്ടികളെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നാണ് വിദ്യാർഥിയായ ബിയാട്രിസ് കാർവാൽഹോ അവകാശപ്പെടുന്നത്. ഒരു പെൺകുട്ടി ഇത്തരം അപകടത്തിലായാൽ ആ നിമിഷം ഈ സംവിധാനം മുന്നറിയിപ്പ് സുഹൃത്തുക്കൾക്കും അല്ലെങ്കിൽ പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വരെ കൈ മാറാൻ ഈ സംവിധാനം വഴി സാധിക്കുമെന്ന് സാരാംശം.

പീഡനങ്ങൾ
ഒരു പെൺകുട്ടിക്ക് അപകട സൂചന ലഭിച്ചാൽ കയ്യിലെ ഡിവൈസിൽ രണ്ടു തവണ തട്ടിയാൽ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിക്കും. ബിയാട്രിസ് കാർവാൽഹോ എന്ന പെൺകുട്ടി ഒരിക്കൽ മാനഭംഗത്തിനിരയായതോടെയാണ് ഇങ്ങനെയൊരു സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും തൽഫലമായി റിസ്റ്റ്‌ബാൻഡ് വികസിപ്പിച്ചെടുത്തതും. ലക്സ് ആപ്പുമായാണ് റിസ്റ്റ്‌ബാൻഡ് ബന്ധപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








