കേബിൾ, ഡി.ടി.എച്ച് സേവനങ്ങൾക്കായി കൂടുതൽ തുക അടക്കേണ്ടതായി വരും

പുതിയ താരിഫ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് ആവശ്യമായ ചാനലുകൾ തിരഞ്ഞെടുക്കാം, അതനുസരിച്ചുള്ള തുക മാത്രം അടച്ചാൽ മതിയാകും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടി.വി നെറ്വർക്കുകൾ തങ്ങളുടെ പുതിയ പാക്കേജുമായി വരും.

|

ഇന്ത്യയിലെ ടെലിവിഷൻ ഉപയോക്താക്കൾ കേബിൾ, ഡി.ടി.എച്ച് തുടങ്ങിയ സേവനങ്ങൾക്കായി കൂടുതൽ തുക അടക്കേണ്ടതായിവരും. സംപ്രേക്ഷണ മേഖലയിൽ നിന്നുമുള്ള പുതിയ താരിഫ് നിലവിൽ വന്നതിനെ തുടർന്നാണ് ഇങ്ങനെയൊരു പുതിയ നിയമം. ജനുവരി ആദ്യം തൊട്ടാകും ഈ പുതിയ താരിഫ് ചുമത്തുന്നത്. ടി.ആർ.എ.ഐ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ നിർദേശപ്രകാരമാണ് താരിഫ് ചുമത്തുന്നത്.

കേബിൾ, ഡി.ടി.എച്ച് സേവനങ്ങൾക്കായി കൂടുതൽ തുക അടക്കേണ്ടതായി വരും

പുതിയ താരിഫ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് ആവശ്യമായ ചാനലുകൾ തിരഞ്ഞെടുക്കാം, അതനുസരിച്ചുള്ള തുക മാത്രം അടച്ചാൽ മതിയാകും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടി.വി നെറ്വർക്കുകൾ തങ്ങളുടെ പുതിയ പാക്കേജുമായി വരും.

ഐ.എസ്.ആർ.ഓ പുതിയ വാർത്താവിനിമയ സാറ്റ്‌ലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചുഐ.എസ്.ആർ.ഓ പുതിയ വാർത്താവിനിമയ സാറ്റ്‌ലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു

ഇ.ടി ഷോസിന്റെ പുതിയ പാക്കേജ് പ്രകാരം, പ്രീമിയം ചാനലുകൾ ഇല്ലാതെ ബേസിക് രീതിയിൽ 430-440 രൂപയാണ് താരിഫും കൂടി ചേർത്താന് ഈ പുതിയ തുക. ഫേസ് II, ടൗൺ നാലിൽ ഉപയോക്താക്കൾ 200-250 രൂപയാണ് അടക്കേണ്ടതായി വരുന്നത്. വലിയ നഗരങ്ങളിൽ 250 + ചാനലുകളുമായുള്ള കേബിൾ/ ഡി.ടി.എച്ച് ബിലിൽ സ്പോർട്സ് ചാനലുകളും പ്രാദേശിക ചാനലുകളും ഉൾപ്പടെയുള്ളവക്ക് 350-400 രൂപയാകും.

ഡി.ടി.എച്ച്

ഡി.ടി.എച്ച്

പുതുതായി അടക്കേണ്ട തുകയുടെ പട്ടിക പ്രകാരം, ഒരു ഉപയോക്താവ് നികുതിയോടുകൂടി 130 രൂപയാണ് ആദ്യത്തെ 100 ചാനലുകൾക്കായി അടക്കേണ്ടിവരുന്നത്; കൂടുതലും ഫ്രീ-ടു-എയർ (FTA ) ചാനലുകളാണ്. മികച്ച ടി.വി നെറ്വർക്കുകളിൽ നിന്നുമുള്ള സ്റ്റാർ ഇന്ത്യ,സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യ എന്നിവയിൽ നിന്നുമുള്ള ചാനലുകൾ ഇതിൽ ഉൾപ്പെടില്ല.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ജനറൽ എന്റർടൈൻമെൻറ് ചാനൽ, സിനിമകൾ, കുട്ടികളുടെ ചാനലുകൾ, മ്യൂസിക്, വാർത്ത, ഇൻഫോടെയ്ൻമെൻറ് തുടങ്ങിയ ചാനലുകളടങ്ങിയ പാക്കേജ് ഒരു ഉപയോക്താവ് മികച്ച ഒരു നെറ്വർക്കിൽ നിന്നും വാങ്ങിക്കുകയാണെങ്കിൽ അടക്കേണ്ടി വരുന്ന തുകയെന്നത് പണമടച്ച 95 ചാനലുകൾക് പുറമെ 184 രൂപയും കൂടി അടക്കേണ്ടതുണ്ട്.

ബ്രോഡ്കാസ്റ്

ബ്രോഡ്കാസ്റ്

ബേസിക് ചാനലുകൾക്കായി ഉപയോക്താവ് അടക്കേണ്ടി വരുന്ന തുകയെന്നത് ഒരു മാസം 450 രൂപയാണ്. 'എ- ല-കാർട്ടെ' പ്രകാരമുള്ള പാക്കേജാണ് എടുക്കേണ്ടി വരുന്നതെങ്കിൽ 35-55 ശതമാനം ഡിസ്‌കൗണ്ടിങ് പുറമെ 800 രൂപയാണ് അടക്കേണ്ടതായി വരുന്നത്.

നെറ്റ്‌വർക്ക്

നെറ്റ്‌വർക്ക്

ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പ്രകാരം, നാല് മെട്രോകൾ ഫേസ് ഒന്നിന്റെ കീഴിലാണ്. ഒരു ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന നഗരങ്ങൾ ഫേസ് രണ്ടിന്റെ കീഴിലുമായിരിക്കും.ഒരു ലക്ഷത്തിൽ കൂടുതൽ നിൽക്കുന്ന നഗരങ്ങൾ മൂന്നാം ഫേസിലും, ഇതിലും കുറവുള്ള നഗരങ്ങളെ ഫേസ് നാലിലും ഉൾപ്പെടുത്തിയിരിക്കുന്നു.

"ട്രായ് തീരുമാനമെടുത്തതുകൊണ്ട് മാത്രം ഇത്രേ ചെറിയ എണ്ണമുള്ള ചാനലുകൾക്ക് വലിയ തുകകൾ അടക്കേണ്ടി വരുന്നത് ഉപയോക്താക്കൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മെട്രോ ഉപയോക്താക്കൾ ട്രായിയുടെ ഈ പുതിയ നിയമം അംഗീകരിച്ചാൽ പോലും ഫേസ് മൂന്നിലും നാലിലും വരുന്നവർക്ക്‌ താങ്ങാൻ പറ്റുന്നതല്ല മാത്രമല്ല അത് ഒരുപക്ഷെ ഈ പുതിയ നിയമത്തിനെതിരായിട്ടുള്ള സമരത്തിനും കാരണമായേക്കാം" ഒരു കേബിൾ ഓപ്പറേറ്റർ പറഞ്ഞു.

Best Mobiles in India

Read more about:
English summary
In short, in the new regime, a consumer will have to pay up to Rs 450 a month for the basic channels, without regional or sports, if he or she is opting for bouquets. If they go for a-la- carte, the bill will be over Rs 800 as bouquets are at a discount of 35-55%.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X