Just In
- 1 hr ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 2 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 4 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 6 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies ഇതൊക്കെ ഒരു ഗെയ്മല്ലേ; ശ്രീതുവിനെ കാണാന് നല്ല ഭംഗിയല്ലേ...; അര്ജുന്റെ അമ്മ പറയുന്നു
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ആകാശത്തുനിന്ന് കൃഷിയിടത്തിലേക്ക് കൂറ്റൻ പെട്ടി വന്നിറങ്ങി; ഭയന്നുവിറച്ച് ദക്ഷിണേന്ത്യൻ ഗ്രാമം! ആ വസ്തു...
ബുധനാഴ്ച രാവിലെ പതിവു ജോലികളിലേർപ്പെട്ടിരുന്ന ഹൈദരാബാദ് നിവാസികൾ ആകെയൊന്ന് ഞെട്ടി. ആകാശത്ത് എന്തോ അസാധാരണ സംഭവങ്ങൾ നടക്കുന്നു. ഒരു കൂറ്റൻ ബലൂണിന്റെ ആകൃതിയിൽ തിളങ്ങുന്ന ഒരു വസ്തു തെളിയുന്നു. ഇടയ്ക്ക് മേഘങ്ങൾക്കിടയിൽ മറയുന്നു എങ്കിലും അത് വീണ്ടും തെളിയുന്നു. ഇതോടെ പലരും അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും മറ്റും തുടങ്ങി. അതിനിടെ ഏവരെയും ഭയപ്പെടുത്തിക്കൊണ്ട് അൽപ്പ സമയത്തിനകം ഭീമാകാരമായ ആവസ്തു ഭൂമിയിലേക്ക് പതിക്കുന്നതാണ് നാട്ടുകാർ കണ്ടത്.
അതോടെ പരിഭ്രമവും എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയുമായി എല്ലാവരിലും ഉണ്ടായി. ചിലർ തങ്ങൾ പകർത്തിയ ചിത്രങ്ങളും വീഡിയോയും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഒരു പറക്കും തളികയാണ് വന്നുവീണത് എന്ന നിലയിലേക്കുള്ള പ്രചാരണങ്ങളും അതോടെ പടരാൻ തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്ക് അപ്പോഴും വ്യക്തമായിരുന്നില്ല.
ഹൈദരാബാദ് നഗരത്തിൽ നിന്ന് കൃത്യം 100 കിലോമീറ്റർ അകലെയുള്ള വിഹാരാബാദ് ജില്ലയിലെ മാർബല്ലി മണ്ഡലത്തിലെ മൊഗിലിഗിദ്ദ ഗ്രാമത്തിലെ കൃഷിഭൂമിയിൽ ആണ് ആ ഭീമാകാരമായ അജ്ഞാത വസ്തു വന്നു പതിച്ചത്. ആകാശത്തുനിന്നു വന്ന ആ വസ്തുവിനെ കണ്ട് ഗ്രാമീണർ നിലവിളിക്കുകയും ഭയന്നോടുകയും ചെയ്തു. ഒരു കൂറ്റൻ പെട്ടിപോലെ തോന്നിക്കുന്ന ആ വസ്തു വീണവിവരം താമസിയാതെ അവർ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും മറ്റും അറിയിക്കുകയും ചെയ്തു.
Project Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾ
ഒരു സയൻസ് ഫിക്ഷൻ സിനിമ കാണുന്ന അവസ്ഥയിലായിരുന്നു നാട്ടുകാർ. ആകാശത്തുനിന്ന് വീണ ആ കൂറ്റൻ പെട്ടിയിൽ നിന്ന് ബോളിവുഡ് ചിത്രമായ കോയി മിൽ ഗയയിലെ അന്യഗ്രഹജീവിയായ ജാദൂവിനെ പോലെ എന്തെങ്കിലും പുറത്തു വരുമെന്നുവരെ പലരും ധരിച്ചു. നാട്ടുകാരിലൊരാൾ പെട്ടിയുടെ സമീപത്തുചെന്ന് തട്ടി വാതിൽ തുറക്കാനും താൻ രക്ഷിക്കാമെന്നുമൊക്കെ വിളിച്ചു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ചില ഗ്രാമീണർ ചേർന്ന് ഗോളാകൃതിയിലുള്ള ആ കൂറ്റൻ വസ്തു തള്ളി മാറ്റാനും പരിശോധിക്കാനുമൊക്കെ പരിശ്രമിച്ചുകൊണ്ടിരുന്നു. ഗ്രാമീണർ അതിന്റെ ചിത്രങ്ങൾ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ അന്യഗ്രഹ ജീവികൾ എത്തി എന്ന പരിഭ്രാന്തി കൂടുതൽ ബലപ്പെട്ടു. എന്നാൽ അധികം താമസിയാതെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെയാണ് ആളുകളിലെ അന്യഗ്രഹ ജീവി ഭയം ഒഴിഞ്ഞത്.
സംഭവം നടന്ന സ്ഥലത്തേക്ക് മണിക്കൂറുകൾക്കകം ടിഐഎഫ്ആർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ) ലെ ഉദ്യോഗസ്ഥർ എത്തി. അപ്പോഴാണ് അതൊരു സ്പേസ് ക്യാപ്സ്യൂൾ ആണെന്നും ടിഐഎഫ്ആർ സംഘത്തിന്റെ ഗവേഷണത്തിനിടയ്ക്ക് ഉണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യാപസ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് ലാൻഡ് ചെയ്തത് ആണെന്നുമുള്ള വസ്തുത വെളിച്ചത്തു വന്നത്.
സ്പെയിനിൽ നിർമിച്ചതായിരുന്നു ഈ ബഹിരാകാശ ക്യാപ്സ്യൂൾ. എട്ടുപേരെയും വഹിച്ച് ബഹിരാകാശ യാത്ര നടത്താൻ സാധിക്കും വിധം രൂപകൽപ്പന ചെയ്ത ഈ ക്യാപ്സ്യൂൾ പരീക്ഷിക്കാനും അത് ഉപയോഗിച്ച് ഭൂമിയുടെ അന്തരീക്ഷത്തിന്റെ പാളികളെ പറ്റി പഠനം നടത്താനും ടിഐഎഫ്ആർ സംഘം ശ്രമിക്കുന്നതിനിടെയാണ് ക്യാപ്സ്യൂൾ അപകടത്തിൽപ്പെട്ടത്. കൂറ്റൻ ബലൂൺ ഉപയോഗിച്ച് ക്യാപ്സ്യൂൾ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പ് സംഘം പത്രങ്ങളിൽ ഉൾപ്പെടെ നൽകിയിരുന്നു.
കാത്തിരുന്ന് വലഞ്ഞോ, സാരമില്ല എല്ലാം നല്ലതിനാ! 5ജിയിൽ ഞെട്ടിക്കാൻ ജിയോയുടെ 5ജി ഫോൺ എത്തുന്നു
തുടർന്ന് പരീക്ഷണം നടത്തിയ ഗവേഷകരുടെ സംഘം ബലൂണിനെ പിന്തുടർന്ന് വിലയിരുത്തലുകൾ നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ബലൂണിനെ ചലിപ്പിക്കുന്ന ഇന്ധനം തീരുകയും ക്യാപ്സ്യൂൾ നില അപകടത്തിൽ ആകുകയും ചെയ്തത്. തുടർന്ന് റിമോർട്ട് കൺട്രോൾ വഴി പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തത്. എന്നാൽ ഇത്തരം വസ്തുക്കൾ കണ്ട് പരിചയമില്ലാത്ത ഗ്രാമീണർ ഭയപ്പെടുകയായിരുന്നു.
പരീക്ഷണ വിവരം ടിഐഎഫ്ആർ സംഘം ബുധേര പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിയതോടെ ക്യാപസ്യൂൾ തങ്ങളുടെ അധികാരപരിധിയിൽ ആണ് വന്നിറങ്ങിയതെന്ന് മാർപ്പള്ളി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എം വെങ്കിടേഷ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉപയോഗിക്കുന്ന ഒരുതരം ലൈറ്റ് ഫൈബർ മെറ്റീരിയലാണ് ക്യാപ്സ്യൂളിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ലാൻഡ് ചെയ്യാൻ അറിയാവുന്ന വിദഗ്ധരുടെ സഹായത്തോടെ പാരച്യൂട്ട് ഉപയോഗിച്ച് വസ്തു സാവധാനം താഴേക്ക് ഇറക്കുകയായിരുന്നു എന്നും ഇത് മനുഷ്യർക്കും സ്വത്തിനും യഥാർത്ഥത്തിൽ അപകടം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470