Home
Scitech

നാസ ശാസ്ത്രജ്ഞർ ചന്ദ്രയാൻ 3 വന്നുകണ്ടു, എന്തുകൊണ്ട് അ‌മേരിക്കയ്ക്ക് വിൽക്കുന്നില്ലെന്ന് അ‌ദ്ഭുതം​കൊണ്ടു!

ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹിരാകാശ-ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ വളർച്ചയുടെ അ‌ടയാളക്കല്ലായി മാറാൻ ചന്ദ്രയാൻ-3 ദൗത്യത്തിന് കഴിഞ്ഞു. ഏറ്റവും സങ്കീർണമായ സാങ്കേതികവിദ്യ ഏറ്റവും ചിലവുകുറച്ച് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞ ഇന്ത്യയുടെയും ഇസ്രോയുടെയും മികവ് നാസയെപ്പോലും അ‌ദ്ഭുതപ്പെടുത്തിയെന്ന് ഐഎസ്ആർഒ(ISRO) ചെയർമാൻ എസ് സോമനാഥ്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് അ‌മേരിക്കയുടെ നാസ. സങ്കീർണ്ണമായ റോക്കറ്റ് ദൗത്യങ്ങളുടെ പ്രവർത്തനത്തിന് പേരുകേട്ട നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ (ജെപിഎൽ) നിന്നുള്ള അ‌ംഗങ്ങൾ ചന്ദ്രയാൻ 3യുടെ സാങ്കേതികവിദ്യ നേരിൽ കണ്ട് അ‌മ്പരക്കുകയും ഇസ്രോയെ അ‌ഭിനന്ദിക്കുകയും ചെയ്തു എന്ന് സോമനാഥ് വെളിപ്പെടുത്തി.

നാസ ശാസ്ത്രജ്ഞർ ചന്ദ്രയാൻ 3 വന്നുകണ്ടു, അ‌ദ്ഭുതം​കൊണ്ടു!

നിർണായക സംഭാവനകളിലൂടെ ഐസ്ആർഒയുടെ വളർച്ചയ്ക്കും ഇന്ത്യയുടെ കുതിപ്പിനും അ‌ഗ്നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഒരുപരിപാടിയിലാണ് ഇക്കാര്യങ്ങൾ അ‌ദ്ദേഹം വെളിപ്പെടുത്തിയത്. ശാസ്ത്രരംഗത്ത് ഇന്ത്യ ഇന്ന് എത്രത്തോളം വളർന്നു എന്നതിന്റെ ഉദാഹരണമായിട്ടാണ് നാസ ശാസ്ത്രജ്ഞരുടെ സന്ദർശനവും പ്രതികരണവും അ‌ദ്ദേഹം വിവരിച്ചത്.

നമ്മുടെ രാജ്യം വളരെ ശക്തമായ ഒരു രാഷ്ട്രമാണ്. ഏറ്റവും മികച്ച ഉപകരണങ്ങളും ഉപകരണങ്ങളും റോക്കറ്റുകളും നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ഇപ്പോൾ കഴിയുമെന്ന് സോമനാഥ് പറഞ്ഞു. യുഎസ്, ചൈന, പഴയ സോവിയറ്റ് യൂണിയൻ എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഐഎസ്ആർഒ ചെയർമാൻ എടുത്തുപറഞ്ഞു.

'' നമ്മുടെ അറിവും ബുദ്ധിയും ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. ചന്ദ്രയാൻ -3 ദൗത്യത്തിനായി ഞങ്ങൾ ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തപ്പോൾ, എല്ലാ റോക്കറ്റുകളും ഏറ്റവും ബുദ്ധിമുട്ടുള്ള ദൗത്യവും ചെയ്യുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, നാസ-ജെപിഎൽ എന്നിവയിൽ നിന്നുള്ള വിദഗ്ധരെ ഞങ്ങൾ ക്ഷണിച്ചു''.

ചന്ദ്രയാൻ -3 യുടെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആണ് ജെപിഎൽ ശാസ്ത്രജ്ഞരെ ക്ഷണിച്ചത്. " നാസ-ജെപിഎല്ലിൽ നിന്ന് ഏകദേശം അഞ്ചോ ആറോ ആളുകൾ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് വന്നു. ഞങ്ങൾ ചന്ദ്രയാൻ -3 നെക്കുറിച്ച് അവരോട് വിശദീകരിച്ചു. സോഫ്റ്റ് ലാൻഡിംഗ് നടക്കുന്നതിന് മുമ്പായിരുന്നു അത് (ഓഗസ്റ്റ് 23 ന്).

''ഞങ്ങൾ ഇത് എങ്ങനെ രൂപകൽപ്പന ചെയ്‌തുവെന്നും ഞങ്ങളുടെ എഞ്ചിനീയർമാർ ഇത് എങ്ങനെ നിർമ്മിച്ചുവെന്നും ഞങ്ങൾ എങ്ങനെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ പോകുന്നുവെന്നും ഞങ്ങൾ വിശദീകരിച്ചു, അവർ പറഞ്ഞു, ഒന്നും പറയാനില്ല, എല്ലാം മികച്ചതാണ് എന്നായിരുന്നു നാസ ശാസ്ത്രജ്ഞരുടെ പ്രതികരണം'' - എന്ന് സോമനാഥ് പറഞ്ഞു.

ഇന്ത്യയുടെ 'ശാസ്ത്ര ഉപകരണങ്ങൾ കണ്ട് നാസ സംഘം അ‌ദ്ഭുതപ്പെട്ടതായി അ‌ദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര ഉപകരണങ്ങൾ വളരെ ചിലവ് കുറഞ്ഞവ ആയിരുന്നു. എന്നാൽ അ‌വ വികസിതവുമാണ്. ''നിങ്ങൾ എങ്ങനെയാണ് ഇത് നിർമ്മിച്ചത് എന്നും, എന്തുകൊണ്ടാണ് ഇത് അ‌മേരിക്കയ്ക്ക് വിൽക്കാത്തത് എന്നും അ‌വർ ചോദിച്ചതായി സോമനാഥ് വെളിപ്പെടുത്തി.

ബഹിരാകാശ പേടകത്തിൽ ഉപയോഗിക്കുന്ന നൂതനവും എന്നാൽ ചെലവ് കുറഞ്ഞതുമായ ഇസ്രോയുടെ ശാസ്ത്രീയ ഉപകരണങ്ങൾ യുഎസ് വിദഗ്ധരിൽ വളരെയധികം മതിപ്പുളവാക്കി, ഇന്ത്യ തങ്ങളുടെ ബഹിരാകാശ സാങ്കേതികവിദ്യ നാസയുമായി പങ്കിടണമെന്ന് അവർ നിർദ്ദേശിച്ചതായും അ‌ദ്ദേഹം പറഞ്ഞു. കാലം എത്രത്തോളം മാറിയെന്ന് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളോട് സോമനാഥ് പറഞ്ഞു.

നാസ ശാസ്ത്രജ്ഞർ ചന്ദ്രയാൻ 3 വന്നുകണ്ടു, അ‌ദ്ഭുതം​കൊണ്ടു!

ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണുക എന്ന ഡോ. കലാമിന്റെ പ്രത്യയശാസ്ത്രം പിന്തുടരാൻ ഐഎസ്ആർഒ ചെയർമാൻ ചടങ്ങിൽ കാണികളായിരുന്ന വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. കലാമിന്റെ ദർശനങ്ങൾ ഉയർത്തിക്കാട്ടിയ സോമനാഥ് ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയെ കൂടുതൽ ശക്തമാക്കുന്നതിന് സംഭാവന നൽകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഐഎസ്ആർഒയ്ക്ക് മാത്രമല്ല, എല്ലാവർക്കും ഇന്ന് ബഹിരാകാശ പര്യവേക്ഷണത്തിൽ പങ്കെടുക്കാമെന്ന് അ‌ദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ മേഖല എല്ലാവർക്കുമായി തുറന്നതും ചെന്നൈയിലെ അഗ്നികുൾ, ഹൈദരാബാദിലെ സ്കൈറൂട്ട് തുടങ്ങിയ കമ്പനികൾ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതും അ‌ദ്ദേഹം എടുത്തുപറഞ്ഞു. സ്വന്തം ശക്തി കണ്ടെത്താനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും ഇന്ത്യയെ ശക്തമായ രാജ്യമാക്കാനും അദ്ദേഹം സദസിലുണ്ടായിരുന്ന വിദ്യാർഥികളോട് അഭ്യർത്ഥിച്ചു.

More from GizBot

Best Mobiles in India

English summary
ISRO Chairman S Somnath said that the US experts were very impressed with the advanced yet cost-effective scientific equipment used in India's spacecraft. She suggested that India should share its space technology with them and former President Dr. He disclosed this at a function held on the occasion of APJ Abdul Kalam's 92nd birth anniversary.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X