Just In
- 7 hrs ago കൊണ്ടുപോയി സന്തോഷിക്ക് മക്കളേ...! 49 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, പണി എയർടെലിന്
- 9 hrs ago മറ്റുള്ളവർ കേൾക്കാതെ വായിച്ച് അറിയാം! വോയിസ് നോട്ട് ടെക്സ്റ്റ് ആക്കാൻ വാട്സ്ആപ്പിൽ സംവിധാനം
- 10 hrs ago 15,000 രൂപയ്ക്ക് താഴെ 108എംപി ക്യാമറ, 6000mAh ബാറ്ററി; ടെക്നോ പോവ6 പ്രോ മാർച്ച് 29ന് എത്തും
- 11 hrs ago കാഴ്ചയില്ലാത്തവർക്കും ഇനി കണ്ണ് കാണാം; ന്യൂറാലിങ്ക് പണി തുടങ്ങിയെന്ന് ഇലോൺ മസ്ക്
Don't Miss
- News പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ മഹാറാലി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
- Movies ഞാന് കമ്മിറ്റഡ് ആണ്, എന്നെ വെറുതേ വിടൂ! എല്ലാവരുടെയും കാല് പിടിച്ച് അപേക്ഷിച്ച് ജാസ്മിന്! ഇമോഷണല് ഡ്രാമയോ?
- Lifestyle രണ്ടേ രണ്ട് ചേരുവ: പാല് കേക്ക് ഉണ്ടാക്കാന് പത്ത് മിനിറ്റ്
- Sports IPL 2024: ധോണി 17ാം സീസണ് കളിക്കുമോ? അതോ പുതിയ റോളോ? സിഇഒ വെളിപ്പെടുത്തുന്നു
- Automobiles സ്കോഡയുടെ ആ രണ്ട് കാറുകൾ തിരിച്ചു വരുന്നു; ഇനി ഷോറൂമുകൾ പൂരപ്പറമ്പാകും
- Finance മികച്ച സിബിൽ സ്കോർ: ലോൺ അപേക്ഷിക്കുമ്പോൾ മാത്രമല്ല, നേട്ടങ്ങൾ നിരവധി
- Travel തിരുവനന്തപുരം ഗ്ലാസ് ബ്രിഡ്ജ്; മഞ്ഞുപെയ്യും.. മഴ പൊഴിയും..നടക്കുമ്പോൾ വിള്ളലും! ഇത് വേറെ ലെവലാണ്!
ആർപ്പോ ഇസ്രോ.. ഇസ്രോ... ഇസ്രോ...; വിദേശത്തുനിന്ന് ഇസ്രോ ഇന്ത്യക്ക് സമ്പാദിച്ച് നൽകിയത് 1,100 കോടി രൂപ
രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ നൽകിക്കൊണ്ട് 'ഇസ്രോ 'എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO) അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങിയ ഇസ്രോ ഇന്ന് ലോക രാജ്യങ്ങൾ വരെ സേവനം തേടിയെത്തിയിരിക്കുന്ന നിലയിലേക്ക് വളർന്നു എന്ന് അടുത്തകാലത്ത് ഇസ്രോ നടത്തിയ വിക്ഷേപണങ്ങൾ നമുക്ക് കാട്ടിത്തന്നു.
എന്നാൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളിൽനിന്നായി ഏകദേശം 1,100 കോടി രൂപ ഇന്ത്യക്ക് സമ്പാദിച്ചു നൽകാനും ഇസ്രോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളിൽ നിന്നുള്ള 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ പറഞ്ഞിരുന്നു.
ഈ വിക്ഷേപണങ്ങളിൽനിന്നാണ് ഇത്രയും തുക സമ്പാദിക്കാൻ ഐഎസ്ആർഐയ്ക്ക് സാധിച്ചത്. 2018 ജനുവരി മുതൽ 2022 നവംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 94 മില്യൺ യുഎസ് ഡോളറും (ഏകദേശം 779 കോടി രൂപ) 46 മില്യൺ യൂറോയും (ഏകദേശം 405 കോടി രൂപ) ഈ വിക്ഷേപണങ്ങളിലൂടെ ലഭിച്ചതായാണ് ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
കാറ്റടിച്ചതാണോ...? അല്ല ഞാനൊന്ന് ഊതിയതാ; ആപ്പിളിനെ ചൊറിഞ്ഞ് സാംസങ്
ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, നെതർലൻഡ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്.
ഈ രാജ്യങ്ങളുമായുണ്ടാക്കിയ വാണിജ്യ കരാറിന്റെ അടിസ്ഥാനത്തിൽ, ഇസ്രോയുടെ പടക്കുതിരകളായ പിഎസ്എൽവി(PSLV), ജിഎസ്എൽവി-എംകെ 3 ( GSLV-MkIII) റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2020 ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതികളും നയങ്ങളും ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന് നേട്ടമുണ്ടാക്കാനും സഹായകമായി എന്നും അദ്ദഹം അവകാശപ്പെട്ടു. 2020 ൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായ സഹകരണങ്ങളും ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് സർക്കാർ സ്വാഗതം ചെയ്തിരുന്നു.
''നീയൊക്കെ ഒരു മനുഷ്യനോണോ''; മസ്കിന്റെ രണ്ടുവയസുള്ള മകനെ പിന്തുടർന്ന 'ഭ്രാന്തൻ വേട്ടക്കാരൻ'
രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്തെ പുത്തൻ ശക്തിയാണ് ഇന്ന് ഇന്ത്യ. ഐഎസ്ആർഒയുടെ കഠിനാധ്വാനമാണ് ഇതിനുപിന്നിലുള്ളത്. കുറഞ്ഞ ചെലവിൽ വിക്ഷേപണം സാധ്യമാകും എന്നത് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു. എന്നാൽ കുറഞ്ഞ ചെലവിനെക്കാൾ ഉപരി വിശ്വാസ്യതയാണ് ഐഎസ്ആർഒയെ ലോകത്തിനു പ്രിയപ്പെട്ടതാക്കി മാറ്റുന്ന മുഖ്യഘടകം. വാണിജ്യ വിക്ഷേപണത്തിൽ രാജ്യം കൈവരിച്ച നേട്ടം വ്യക്തമാകണമെങ്കിൽ ഒക്ടോബർ 22 ന് ഐഎസ്ആർഒ നടത്തിയ വാണിജ്യ വിക്ഷേപണത്തിന്റെ വിവരങ്ങൾ ഒന്നു പരിശോധിച്ചാൽ മതി.
ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളാണ് 601 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഐഎസ്ആർഒ എത്തിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ ഒരു പുത്തൻ സുവർണ അധ്യായമായിരുന്നു ആ വിക്ഷേപണത്തിലൂടെ ഇസ്രോ കുറിച്ചത്. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇസ്രോ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നായിരുന്നു വിക്ഷേപണം.
ആപ്പിളിന്റെ അദ്ഭുതപ്രവൃത്തി വീണ്ടും; മലയിടുക്കിൽനിന്ന് ഇത്തവണ രക്ഷിച്ചത് ഒന്നല്ല, രണ്ട് ജീവൻ
മൊത്തം 5,796 കിലോ പേലോഡ് ഉണ്ടായിരുന്ന ഈ വമ്പൻ ദൗത്യം ഏറ്റെടുക്കാൻ ജിഎസ്എൽവി മാർക് 3 (എൽവിഎം - 3) യെയാണ് ഇസ്രോ നിയോഗിച്ചത്. 8000 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള എൽഎംവി3 യാതൊരു ചാഞ്ചാട്ടവും കൂടാതെ ദൗത്യം നിറവേറ്റി രാജ്യത്തിന്റെ വിശ്വാസം ഒരിക്കൽക്കൂടി കാത്തു. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ ജിഎസ്എൽവി മാർക് 3 പിന്നീട് പുനർ നാമകരണം ചെയ്യപ്പെട്ടാണ് എൽവിഎം-3 ആയത്.
അമേരിക്കയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ അൻപത് വർഷങ്ങൾക്കിപ്പുറം വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ മത്സരിച്ച് പരിശ്രമിക്കുകയാണ്. ഐഎസ്ആർഒയുടെ മുന്നിൽ ഇന്ന് നിലവിലുള്ള ഏറ്റവും പ്രധാന ലക്ഷ്യവും ചന്ദ്രനിൽ ഇന്ത്യൻ പതാക പാറിക്കുക എന്നതു തന്നെയാണ്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഇസ്രോ.
ഇങ്ങനെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി; ആപ്പിളും നന്നാവും... ഐഫോണും നന്നാവും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470