Just In
- 1 hr ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 3 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 5 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- 8 hrs ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
Don't Miss
- Sports IPL 2024: ചതിച്ചത് ഹാര്‍ദിക്കോ മുംബൈയോ? രോഹിത്തിന്റെ പുറത്താകലിന്റെ യഥാര്‍ത്ഥ കാരണം!
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Movies ദീപികയും രണ്‍വീറും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; കരീന കപൂര്‍ പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഫ്രീഫയർ ഗെയിമും ഇന്ത്യയിൽ നിരോധിക്കുമോ, അറിയേണ്ടതെല്ലാം
ഓൺലൈൻ ഗെയിമിങ് ഇന്ന് മിക്ക ചെറുപ്പക്കാർക്കും വലിയൊരു വിനോദമാണ്, പക്ഷേ മാതാപിതാക്കൾക്ക് ഗെയിമിങ് എന്നത് പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിൽ അപകടകാരികളായ പല ഗെയിമുകളും നിലവിലുണ്ട്. ഇതിനൊപ്പം തന്നെ ഏറെ ജനപ്രീതി നിരവധി ഗെയിമുകളും നിരവധിയുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഗെയിമാണ് ഗരീന ഫ്രീ ഫയർ. വളരെ കുറച്ച് കാലം കൊണ്ട് ഗെയിമർമാരുടെ ഇഷ്ട ഗെയിമായി മാറി എന്നതാണ് ഇതിന്റെ സവിശേഷത. ആവേശകരമായ ആക്ഷൻ, സംവേദനാത്മക സ്വഭാവം, മികച്ച ഗ്രാഫിക്സ് എന്നിവയാണ് ഈ ഗെയിമിനെ ജനപ്രീയമാക്കിയത്.
ഫ്രീ ഫയർ ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിക്കാൻ ഇന്ത്യയിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ഗെയിമുകൾ ചെറുപ്പക്കാരുടെ ജീവിതരീതിയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്നും മാനസികമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നും കാട്ടി ഗെയിമുകൾ നിരോധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ചർച്ചകൾ സമൂഹത്തിൽ സജീവമാകുന്നതിനിടെ ഒരു ജഡ്ജി ഗരേന ഫ്രീ ഫയർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അടുത്തിടെയാണ് എഡിജി നരേഷ് കുമാർ ലാക്ക ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മൊബൈൽ ബാറ്റിൽ റോയൽ ഗെയിമുകളായ ഫ്രീ ഫയർ, പബ്ജി ഇന്ത്യ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഈ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് ബന്ധത്തെ തുടർന്ന് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു എങ്കിലും ഇപ്പോൾ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഈ ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് ലഭ്യമായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഫോൺ ഉപയോക്താക്കൾക്കും ഈ ഗെയിം ലഭ്യമാക്കിയിരുന്നു.
ഗെയിമർമാർക്ക് അവരുടെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ഗെയിമുകൾ ആസ്വദിക്കാനാകും. ഗെയിമിന്റെ ഒബി29 എന്ന ഏറ്റവും പുതിയ പതിപ്പ് നിരവധി പുതിയ സവിശേഷതകളുമായിട്ടാണ് പുറത്തിറങ്ങിയത്. പ്രധാനമന്ത്രിക്ക് എഡിജി നരേഷ് കുമാർ ലാക്ക എഴുതിയ കത്തിൽ രണ്ട് കുട്ടികളുടെ പിതാവെന്ന നിലയിൽ ഫ്രീഫയർ, ബിജിഎംഐ ഈ രണ്ട് ഗെയിമുകളും രാജ്യത്ത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പബ്ജി മൊബൈൽ കുട്ടികളുടെ വികാസത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ അത് നിർത്തലാക്കിയ സർക്കാർ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
വാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നു
നിലവിൽ സൌജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ബിജിഎംഐ, ഗരീന ഫ്രീ ഫയർ എന്നിവയും യുവാക്കളെ ദോഷകരമായി ബാധിക്കുമെന്ന് എഡിജി നരേഷ് കുമാർ ലാക്ക പറയുന്നു. കുട്ടികൾ ഈ ഗെയിമുകൾ കളിക്കാൻ ധാരാളം സമയം ചിലവഴിക്കുന്നുണ്ട് എന്നും ഇത് അവരുടെ സാമൂഹിക സ്വഭാവത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനെറ്റ് ഗെയിമിങിലേക്ക് കുട്ടികൾക്ക് ആക്സസ് ലഭിക്കുന്നത് നിയന്ത്രിക്കുന്ന നിയമനിർമ്മാണം സർക്കാർ പാസാക്കണമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശിലും നേപ്പാളിലും ഇത്തരം ഗെയിമുകൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
ചൈനയിൽ ഗെയിം കളിക്കുന്നതിന് നിയന്ത്രണം
വീഡിയോ ഗെയിമുകൾ ആക്‌സസ് ചെയ്യുന്നതിന് 18 വയസ് വരെയുള്ള കുട്ടികൾക്ക് ചില നിയന്ത്രണങ്ങളുമായി പുതിയ നിയമങ്ങൾ ചൈനയിൽ പാസാക്കിയതായി എഡിജി നരേഷ് കുമാർ ലാക്ക ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഒരു ആഴ്ച്ചയിൽ 90 മിനിറ്റ് വരെ മാത്രമേ വീഡിയോ ഗെയിമുകൾ കളിക്കാൻ സാധിക്കൂ. രാത്രി 10 മണിക്ക് ശേഷം കുട്ടികൾക്ക് ഗെയിം കളിക്കാൻ സാധിക്കില്ല. അവധി ദിവസങ്ങളിൽ, ഇത് 180 മിനിറ്റ് വരെ നീട്ടാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സമാനമായ നടപടികൾ സ്വീകരിക്കണമെന്ന് എഡിജി നരേഷ് കുമാർ ലാക്ക ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
യാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470