Just In
- 8 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 8 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 10 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 12 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
'അങ്ങയുടെ വാദം നുണയാണ്': വ്യക്തിപരമായി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതരുതരുതെന്നും 24 നോട് റഹീം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
UPI ഇടപാടുകൾക്ക് പണം ഈടാക്കില്ല, നയം വ്യക്തമാക്കി ധനമന്ത്രാലയം
രാജ്യത്ത് വളരെ വേഗം ജനപ്രിതി നേടിയ ഡിജിറ്റൽ പണമിടപാട് രീതിയാണഅ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI). ഇനി മുതൽ യുപിഐ പേയ്മെന്റുകൾക്ക് പണം നൽകേണ്ടി വരും എന്ന വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തയാണ് എന്നും ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ ധനമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യുപിഐ സേവനങ്ങൾ സൗജന്യമായി തുടരും
പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ സേവനമാണ് യുപിഐ എന്ന് ധനമന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു. യുപിഐ സേവനങ്ങൾക്ക് ചാർജറുകളൊന്നും ഈടാക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും ഈ ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു. യുപിഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനികൾ മറ്റ് മാർഗങ്ങളിലൂടെ തങ്ങൾക്ക് ആവശ്യമായ വരുമാനം കൈകാര്യം ചെയ്യണമെന്നും ഈ ട്വീറ്റിൽ പറയുന്നു.

2021ൽ തന്നെ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു എന്നും 2022ൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ധനമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോക്തൃ സൗഹൃദവും സാമ്പത്തികവുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ കൂടുതലായി സജീവമാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം സഹായങ്ങൾ നൽകുന്നത്.

2020 ജനുവരി 1 മുതൽ യുപിഐ ഇടപാടുകൾക്ക് സീറോ ചാർജ് ചട്ടക്കൂട് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഉപയോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ യുപിഐ സേവനം നൽകുന്ന പ്ലാറ്റ്ഫോമുകൾ ചാർജ് ഈടാക്കുന്നത് വിലക്കികൊണ്ടുള്ളതാണ് ഈ നിയമം. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പണം നൽകേണ്ടി വരില്ല.

യുപിഐയുമായി ബന്ധപ്പെട്ട ആശങ്കകൾ
യുപിഐ സംവിധാനം വഴി നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടുകൾക്കും ഫീസ് ഈടാക്കുന്ന കാര്യം ആർബിഐ പരിഗണിക്കുന്നുവെന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ധനമന്ത്രാലയം ഈ വിഷത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തത വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിച്ച് തുടങ്ങിയിരുന്നു. വലിയ വിമർശനമാണ് യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ഉണ്ടായത്.

പേയ്‌മെന്റ് സിസ്റ്റത്തിലെ ചാർജുകളെക്കുറിച്ചുള്ള ചർച്ചാ പേപ്പർ എന്ന തലക്കെട്ടിൽ ആർബിഐ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഓരോ സാമ്പത്തിക യുപിഐ ഇടപാടുകൾക്കും ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സെൻട്രൽ ബാങ്ക് പരിഗണിക്കുന്നുണ്ടെന്ന് ഈ പ്രസിദ്ധീകരിച്ച പേപ്പറിൽ ഉണ്ടായിരുന്നു.

IMPS, RTGS, NEFT, PPI, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ എല്ലാ പേയ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന ചാർജുകളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സെൻട്രൽ ബാങ്കിന്റെ ചർച്ചാ പേപ്പറിൽ ഉൾക്കൊള്ളുന്നു. പേയ്‌മെന്റ് സേവനങ്ങൾക്കുള്ള ചാർജുകൾ ന്യായമായിരിക്കണം എന്നും ഉപയോക്താക്കൾക്ക് ബാധ്യതയാവാൻ പാടില്ലെന്നും ഇടനിലക്കാർക്ക് മികച്ച വരുമാന സ്ട്രീം നൽകണമെന്നും ഈ പേപ്പറിൽ പറയുന്നു.

ഉപയോക്താക്കൾക്കും യുപിഐ സേവനം നൽകുന്ന കമ്പനികൾക്കും അധിക ബാധ്യത ഉണ്ടാക്കാത്ത രീതിയിൽ, എന്നാൽ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് യുപിഐ പ്ലാറ്റ്ഫോമുകൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകിയ സൂചനകൾ. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തന്നെ സ്ഥിരീകരണം ഉണ്ടായതിനാൽ ചാർജുകളെ പേടിക്കാതെ നമുക്ക് യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470