Just In
- 21 min ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 1 hr ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 2 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- 3 hrs ago ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
Don't Miss
- Movies രാത്രി ആരോ തൊടുന്നത് പോലെ തോന്നി, ബിഗ് ബോസ് വീട്ടിലെ ഒരാളോട് പ്രണയം; തുറന്ന് പറഞ്ഞ് ജാന്മണി
- Sports T20 World Cup 2024: ഹാര്ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
Airtel 5G: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനി
ഇന്ത്യയിലെ 5 ജി സ്പെക്ട്രം ലേലത്തിനായുള്ള നടപടികളിലാണ് ടെലിക്കോം വകുപ്പ്. ഇതിനായി ടെലികോം മന്ത്രാലയം അനുമതി നൽകി കഴിഞ്ഞു. സ്പെക്ട്രത്തിന് നിലവിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില വളരെ കൂടുതലായതിനാൽ രാജ്യത്തെ മുൻ നിര ടെലികോം ഓപ്പറേറ്ററായ എയർടെൽ 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. എജിആർ അടക്കമുള്ള കാരണങ്ങളാൽ ഇന്ത്യയിലെ മുൻ നിര ടെലിക്കോം ഓപ്പറേറ്റമാർ കടുത്ത പ്രതിസന്ധിയിലാണ്.
സർക്കാരിലേക്ക് അടയ്ക്കേണ്ട അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശിക ഇനത്തിലുള്ള 1.14 ലക്ഷം കോടി രൂപയുടെ കടബാധ്യത മൂലം ഇതിനകം തന്നെ കമ്പനി വൻ സമ്മർദ്ദത്തിലാണെന്ന് എയർടെൽ അറിയിച്ചു. ഡിസംബറിൽ നടത്തിയ താരിഫ് നിരക്ക് വർദ്ധനവിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ബാധ്യതകൾ കുറയുമെന്നും കമ്പനിയുടെ ധനകാര്യ ഉദ്യോഗസ്ഥർ പറഞ്ഞു.
3.5 ജിഗാഹെർട്‌സ് ബാൻഡിൽ, 100 മെഗാഹെർട്‌സ് സ്‌പെക്ട്രത്തിന് 50,000 കോടി രൂപയാണ് ട്രായ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. 5 ജിക്ക് ഒരു വലിയ സ്‌പെക്ട്രം തന്നെ ആവശ്യമാണ്. 5,000 കോടി രൂപയ്ക്ക് 100 മെഗാഹെർട്‌സ് സ്‌പെക്ട്രം എന്ന അടിസ്ഥാന വില കമ്പനിക്ക് താങ്ങാനാവില്ല. ഈ വില വളരെ ഉയർന്നതാണെന്നും ഭാരതി എയർടെൽ എംഡിയും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സിഇഒ ഗോപാൽ വിറ്റൽ വ്യക്തമാക്കി.
കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപ
5 ജി സ്പെക്ട്രത്തിന് ഒരു മെഗാഹെർട്ടിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിട്ടുള്ള തുക. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതാണ്. ഇത് കൂടാതെ ഓപ്പറേറ്റർമാർ മിനിമം 20 മെഗാഹെർട്സ് വാങ്ങണമെന്നും ട്രായ് അറിയിച്ചിട്ടുണ്ട്. ഈ 20 മെഗാ ഹെർട്സ് സ്പെക്ട്രത്തിന് തന്നെ 9,840 കോടി രൂപ കമ്പനികൾ ചിലവഴിക്കേണ്ടി വരും. ഇത് വളരെ കൂടുതലാണ്. നിലവിൽ മുൻ നിര ടെലിക്കോം ഓപ്പറേറ്റർമാരായ വോഡാഫോൺ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയെ സംബന്ധിച്ച് ഇത് വലിയ തുക തന്നെയാണ്.
താരിഫ് വർദ്ധനവ് കാരണം അടുത്ത പാദത്തിൽ കമ്പനിക്ക് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) ഉയരുമെങ്കിലും ബാധ്യതകൾ കണക്കിലെടുക്കുമ്പോൾ അവ ആവശ്യത്തിനുള്ളതാവില്ല. 200 രൂപയ്ക്ക് മുകളിൽ എആർപിയു വന്നാൽ മാത്രമേ മൂലധനത്തിന് അനുസരിച്ച വരുമാനം കമ്പനികൾക്ക് നേടൻ സാധിക്കു. കടക്കെണിയിൽ നിന്ന് കരകയറാൻ എആർപിയു 200ന് മുകളിൽ എത്തണമെന്നും ഗോപാൽ വിറ്റൽ വ്യക്തമാക്കി.
2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ എയർടെലിന് കഴിഞ്ഞിട്ടുണ്ട്. ഈ മൂന്നാം പാദ കാലയളവിൽ കമ്പനി 12.38 കോടി 4 ജി ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർത്തു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.71 കോടി ഉപയോക്താക്കളെയാണ് കമ്പനി നെറ്റ്വർക്കിലേക്ക് ചേർത്തത്.
കൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ
ഉപയോക്താക്കളെ അധികമായി ചേർത്തുവെങ്കിലും എയർടെല്ലിന് ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നം പാദം നഷ്ടങ്ങളുടെ കാലമായിരുന്നു. 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലാണ് കമ്പനി 1,035 കോടി രൂപയുടെ നഷ്ടം നേരിട്ടത്. അതിന് മുമ്പുള്ള 2019ലെ മൂന്നാം പാദത്തിൽ എയർടെല്ലിന് 86 കോടിരൂപ ലാഭമാണ് നേടാൻ സാധിച്ചത്. താരിഫ് വർദ്ധനയുടെ ഗുണം നാലാം പാദത്തിൽ മാത്രമേ ദൃശ്യമാകുകയുള്ളു.
നഷ്ടം നേരിട്ടെങ്കിലും എയർടെല്ലിന്റെ വരുമാനം 8.5 ശതമാനം ഉയർന്ന് 21,947 കോടി രൂപയിൽ എത്തി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 20,231 കോടി രൂപയായിരുന്നു. 2019 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ സുപ്രിംകോടതി ഉത്തരവ് പ്രകാരം കമ്പനിയുടെ ബാധ്യതകൾ എയർടെൽ തരം തിരിച്ചു. ഇതനുസരിച്ച് ഈ പാദത്തിൽ ഗ്രൂപ്പ് 1,048.1 കോടി രൂപയുടെ പലിശയാണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷത്തിന്റെ മൂന്നാം പാദത്തിൽ എയർടെൽ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനമായ എആർപിയു നിരക്ക് 135 രൂപയായി ഉയർത്തി. 2019 ലെ ക്യു 3 ൽ എആർപിയുവിന്റെ എആർപിയു രൂപയായി ഉയർത്തി. 2019ലെ രണ്ടാം പാദത്തിൽ എആർപിയു നിരക്ക് 128 രൂപയായിരുന്നു. ഇതിലൂടെ റിലയൻസ് ജിയോയെ തോൽപ്പിക്കാൻ എയർടെല്ലിന് കഴിഞ്ഞു. 128.4 ആണ് ജിയോ ഡിസംബറി റിപ്പോർട്ട് ചെയ്ത എആർപിയു.
കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470