Home
News

നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപ

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ എയർടെല്ലിന് കഴിഞ്ഞ പാദത്തിലുണ്ടായത് വൻ സാമ്പത്തിക നഷ്ടം. 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലാണ് കമ്പനി 1,035 കോടി രൂപയുടെ നഷ്ടം നേരിട്ടത്. അതിന് മുമ്പുള്ള 2019ലെ മൂന്നാം പാദത്തിൽ എയർടെല്ലിന് 86 കോടിരൂപ ലാഭമാണ് നേടാൻ സാധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എയർടെൽ കടന്ന്പോകുന്നത്.

ടെലിക്കോം

എജിആർ കുടിശ്ശികയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി വോഡഫോൺ-ഐഡിയ, എയർടെൽ, ടാറ്റ ടെലി സർവീസസ് എന്നീ കമ്പനികൾ ചേർന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ചു. കുടിശ്ശിക അടയ്ക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് കമ്പനികൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിച്ച് കിട്ടിയില്ലെങ്കിൽ കമ്പനികൾക്ക് അത് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

എജിആർ

നഷ്ടം നേരിട്ടെങ്കിലും എയർടെല്ലിന്റെ വരുമാനം 8.5 ശതമാനം ഉയർന്ന് 21,947 കോടി രൂപയിൽ എത്തി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 20,231 കോടി രൂപയായിരുന്നു. 2019 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ സുപ്രിംകോടതി ഉത്തരവ് പ്രകാരം കമ്പനിയുടെ ബാധ്യതകൾ എയർടെൽ തരം തിരിച്ചു. ഇതനുസരിച്ച് ഈ പാദത്തിൽ ഗ്രൂപ്പ് 1,048.1 കോടി രൂപയുടെ പലിശയാണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

നഷ്ടം

കഴിഞ്ഞ ഡിസംബറിൽ എയർടെൽ തങ്ങളുടെ താരിഫ് നിരക്ക് 40 ശതമാനം വർദ്ധിപ്പിക്കുകയും പ്രതിമാസ മിനിമം റീചാർജ് താരിഫ് 45 രൂപയായി ഉയർത്തുകയും ചെയ്തു. 23 രൂപയായിരുന്നു നേരത്തെ പ്രതിമാസ താരിഫ് നിരക്കായി ഉണ്ടായിരുന്നത്. എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അതേ സമയം താരിഫ് നിരക്ക് ഉയർത്തിയ ശേഷവും പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ കമ്പനികൾ തമ്മിൽ മത്സരമുണ്ടായി.

എയർടെൽ

2019 ഡിസംബറിൽ നടപ്പാക്കിയ താരിഫ് വർദ്ധനവ് വ്യവസായത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണെന്ന് ഭാരതി എയർടെൽ ഇന്ത്യ സൌത്ത് എഷ്യ സിഇഒ ഗോപാൽ വിട്ടൽ വ്യക്തമാക്കി. വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി നിക്ഷേപം നടത്താൻ വ്യവസായത്തെ പ്രാപ്തമാക്കുന്ന വിധത്തിൽ താരിഫ് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

താരിഫ് വർദ്ധനവ്

കഴിഞ്ഞ വർത്തിന്റെ മൂന്നാം പാദത്തിൽ എയർടെൽ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനമായ എആർപിയു നിരക്ക് 135 രൂപയായി ഉയർത്തി.
2019 ലെ ക്യു 3 ൽ എആർ‌പിയുവിന്റെ എആർ‌പിയു രൂപയായി ഉയർത്തി. 2019ലെ രണ്ടാം പാദത്തിൽ എആർപിയു നിരക്ക് 128 രൂപയായിരുന്നു. ഇതിലൂടെ റിലയൻസ് ജിയോയെ തോൽപ്പിക്കാൻ എയർടെല്ലിന് കഴിഞ്ഞു. 128.4 ആണ് ജിയോ ഡിസംബറി റിപ്പോർട്ട് ചെയ്ത എആർപിയു.

എആർ‌പിയു

ഇന്ത്യയിലെ 4 ജി നെറ്റ്‌വർക്ക് വർദ്ധിപ്പിക്കുന്നതിനായി എയർടെൽ തങ്ങളുടെ 3 ജി ബിസിനസ്സ് നിർത്തലാക്കുന്നു. ഡാറ്റാ ട്രാഫിക് 2,996 പെറ്റബൈറ്റ്സിൽ നിന്ന് 5,166 പെറ്റബൈറ്റായി വർദ്ധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.71 കോടി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. ഇത് മൂന്നാം പാദത്തിലെത്തുമ്പോൾ 12.38 കോടി 4 ജി ഉപഭോക്താക്കളെ നേടാൻ കമ്പനിക്ക് കഴിഞ്ഞു.

4 ജി

5ജി ലേലവും എജിആറും ഇന്ത്യൻ ടെലിക്കോം വിപണിയിൽ അടുത്തിടെ പ്രതീക്ഷിക്കാവുന്ന രണ്ട് വാർത്തകളാണ് എയർടെല്ലും വോഡാഫോൺ ഐഡിയയും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എജിആർ മൂലം അനുഭവിക്കുന്നത്. 5ജി സ്പെക്ട്രം ലേലം വന്നാൽ അതിൽ പങ്കെടുക്കാൻ നിലവിലെ സാമ്പത്തിക അവസ്ഥയിൽ ഇരു കമ്പനികൾക്കും സാധിക്കില്ല.

Best Mobiles in India

English summary
Telecom major Airtel has reported a loss of Rs. 1,035 crore for the quarter that ended December 31, as the company wants to pay the AGR dues to the government. The company has posted a profit of Rs. 86 crore in Q3 2019. In addition, Vodafone-Idea, Airtel, and Tata Teleservices have filed their review petition in the Supreme Court, so that they can get an extension to pay their dues.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X