ഡൊമിനോസ് പിസ്സയുടെ നൂറുകണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
എയർ ഇന്ത്യയ്ക്ക് ശേഷം, രാജ്യത്തെ ഏറ്റവും ജനപ്രിയമായ പിസ്സ ഡെലിവറി ശൃംഖലയായ ഡൊമിനോ ഇന്ത്യ ഒരു വലിയ ഡാറ്റ ചോർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഉപഭോക്താക്കളുടെ പേരുകൾ, ഇ-മെയിൽ ഐഡികൾ, മൊബൈൽ നമ്പറുകൾ, ലൊക്കേഷനുകൾ എന്നിവ ഉൾപ്പെടെ 18 കോടി ഓർഡറുകളുടെ വിശദാംശങ്ങൾ ഇന്റർനെറ്റിൽ പരസ്യമാക്കി. സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ പ്രധാന ഡാറ്റ ലംഘനം സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയ ആദ്യമായി ചൂണ്ടിക്കാട്ടി. "ഡൊമിനോ ഇന്ത്യയുടെ 18 കോടി ഓർഡറുകളുടെ ഡാറ്റ ഇപ്പോൾ പരസ്യമായി കഴിഞ്ഞു. ഇതിനായി ഹാക്കർ ഡാർക്ക് വെബിൽ ഒരു സെർച്ച് എഞ്ചിൻ സൃഷ്ടിച്ചു.

@dominos_india നിങ്ങൾ എപ്പോഴെങ്കിലും ഓൺലൈനിൽ ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡാറ്റ ചോർന്നേക്കാം. ഡാറ്റയിൽ പേര്, ഇ-മെയിൽ, മൊബൈൽ, ജിപിഎസ് ലൊക്കേഷൻ മുതലായവ ഉൾപ്പെടുന്നു, "രാജഹാരിയ പറഞ്ഞു. ഡൊമിനോസ് പിസ്സയിൽ നിന്നുള്ള 18 കോടി ഓർഡറുകളുമായി ബന്ധപ്പെട്ട ഡാറ്റയും ഏകദേശം 13 ടിബി ജീവനക്കാരുടെയും ഉപഭോക്തൃ വിവരങ്ങൾ ഓൺലൈനിൽ വീണ്ടും ചോർന്നു. ഹാക്കിന് പിന്നിലുള്ള ഗ്രൂപ്പ് പേയ്‌മെന്റ് വിശദാംശങ്ങളും ജീവനക്കാരുടെ ഫയലുകളും മറ്റ് വിവരങ്ങളും ഇന്റർനെറ്റിൽ പരസ്യമാക്കുകയും ചെയ്യ്തു.
കൂടുതൽ വായിക്കുക: തകർപ്പൻ ഫീച്ചറുകളുമായി നോയിസ് ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

ആളുകളുടെ ഡാറ്റാബേസിനായി ഹാക്കർ ഒരു സെർച്ച് എഞ്ചിൻ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഈ ലംഘനത്തിൻറെ ഏറ്റവും മോശം ഭാഗം ആളുകളെ ചാരപ്പണി ചെയ്യാൻ മറ്റുള്ളവർ ഈ ഡാറ്റ ഉപയോഗിക്കുന്നു എന്നതാണ്. ആർക്കും ഏത് മൊബൈൽ നമ്പറും എളുപ്പത്തിൽ തിരയാനും തീയതിയും സമയവും ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുൻപത്തെ ലൊക്കേഷനുകൾ പരിശോധിക്കാനും കഴിയും. ഇത് സ്വകാര്യതയ്ക്ക് ഒരു യഥാർത്ഥ ഭീഷണിയാണെന്ന കാര്യത്തിൽ സംശയമില്ല, "രാജഹാരിയ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.

ഡൊമിനോയുടെ ഉടമസ്ഥതയിലുള്ള ജൂബിലൻറ് ഫുഡ് വർക്ക്സ് ഡാറ്റ ലംഘനം നടന്നതായി സമ്മതിച്ചു. എന്നാൽ, ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. "ഞങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാർഡ് ഡാറ്റയോ ഞങ്ങൾ സംഭരിക്കുന്നില്ല, അതിനാൽ അത്തരം വിവരങ്ങളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ വിദഗ്ധരുടെ സംഘം ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും, ഈ പ്രശ്‌നത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








