പബ്‌ജി കളിക്കുന്നതിനെ തടസ്സപ്പെടുത്തിയതിന് പിതാവിനെ മര്‍ദ്ദിച്ചവശനാക്കി
അമിതമായ പബ്‌ജി ഗെയിമിനോടുള്ള ആസക്തി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതുമൂലം പലതർക്കങ്ങളും നിലവിൽ വന്നുകൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ, പബ്‌ജി ഗെയിം കളിക്കുന്നതിൽ തടസം സൃഷ്ടിച്ചതിന് ഉണ്ടാക്കിയ പൊല്ലാപ്പ് വളരെ വലുതാണ്. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലാണ് ഈ ധാരുണ്യമായ സംഭവം അരങ്ങേറിയത്. തികച്ചും മനസിൻറെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.

ചോപ്ര പൊലീസില്‍ പരാതി നല്‍കി
പബ്‌ജി കളിക്കുന്നത് തടസ്സപ്പെടുത്തിയ പിതാവിനെ മകനും ഭാര്യാസഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലാണ് ഈ സംഭവം നടന്നത്. രുദ്രപുരിലെ അലിയന്‍സ് കോളനിയിലെ താമസക്കാരനായ വ്യവസായി സത്നം ചോപ്രയെയാണ് മകന്‍ അര്‍ണബ് ചോപ്രയും ഭാര്യാസഹോദരനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ അങ്കിത് സിങും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

പബ്‌ജി കളിക്കുന്നതിനെ തടസ്സപ്പെടുത്തിയതിന് പിതാവിനെ മര്‍ദ്ദിച്ചവശനാക്കി
മകനും ഭാര്യയുടെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി സെപ്തംബര്‍ ഏഴിനാണ് സത്നം ചോപ്ര പൊലീസില്‍ പരാതി നല്‍കിയത്, തുടർന്ന് നടപടികളുമായി പോലീസ് മുന്നോട്ട് പോയി. ചോപ്ര സമർപ്പിച്ച പരാതിയിൽ താൻ എങ്ങനെയാണ് തല്ലിച്ചതക്കപ്പെട്ടത് എന്നതിനെ ക്കുറിച്ച് വിശദമായി പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. മകനും ഭാര്യയുടെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി സെപ്തംബര്‍ ഏഴിനാണ് സത്നം ചോപ്ര പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണം ആരംഭിച്ചതായി രുദ്രപുര്‍ പൊലീസ്
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി രുദ്രപുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ കൈലാഷ് ചന്ദ്ര ഭട്ട് അറിയിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ 2019 ജൂലൈയിൽ അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ അവരുടെ മാതാപിതാക്കൾ പ്രശസ്ത മൾട്ടിപ്ലെയർ ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്ന് അവരുടെ വീടുകളിൽ നിന്ന് ഓടിപ്പോയി.

ഉത്തരാഖണ്ഡുകാരനെ മര്‍ദ്ദിച്ചവശനാക്കി
കൗമാരക്കാരുടെയും മറ്റുള്ളവരുടെയും പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ട സൈക്കോളജിസ്റ്റായ നേഹ ശർമ്മ പറഞ്ഞു, "ഈ രീതി ഒരുതരം ആസക്തിയെ സൂചിപ്പിക്കുന്നു, അത് ഒരാളെ മറ്റൊരു രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നു. ഈ പ്രശ്‌നം ശരിയായ കൗൺസിലിംഗ് ഉപയോഗിച്ച് ഇത് തടയാനാകും. ശരിയായ കൗൺസിലിംഗ് കൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കും, എന്നാൽ അതിനായി മാതാപിതാക്കൾ മുൻകൈയെടുത്ത് ഇതിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്."


Click it and Unblock the Notifications








