Just In
- 12 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 14 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 16 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
- 17 hrs ago മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
Don't Miss
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
നാസ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാത്തതിന്റെ കാരണം ഇതാണ്
പല ബഹിരാകാശ ദൌത്യങ്ങളും സാധ്യമാക്കിയ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇതുവരെ ചൊവ്വയിലേക്ക് മനുഷ്യരെ അയച്ചിട്ടില്ല. ഇതിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. 30 വർഷം മുമ്പ് തന്നെ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള സാധ്യത നാസയ്ക്ക് ഉണ്ടായിരുന്നു. എഴുപതുകളുടെ തുടക്കത്തിലെ അപ്പോളോ യുഗത്തിൽ നാസ ചൊവ്വ ഗ്രഹത്തിന്റെ പര്യവേഷണത്തിലെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യുകയായിരുന്നു. എങ്കിലും 2022ൽ എത്തി നിൽക്കുമ്പോൾ പോലും നാസ ഇതുവരെ മനുഷ്യരെ ചൊവ്വയിൽ എത്തിച്ചിട്ടില്ല.
ഒന്നിലധികം ബഹിരാകാശ നിലയങ്ങൾ നിർമ്മിക്കാനും ചന്ദ്രനിലേക്കുള്ള തുടർ യാത്രകൾ നടത്താനും 1980കളിൽ ചൊവ്വയിലേക്കുള്ള ആദ്യത്തെ ക്രൂഡ് ദൗത്യം പൂർത്തിയാക്കാനും നാസ പദ്ധതിയിട്ടിരുന്നു. എൺപതുകളിൽ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതികളിലായിരുന്നു നാസ എന്നത് ചിലപ്പോൾ നമ്മളെ അത്ഭുതപ്പെടുത്തിയേക്കം. കാരണം വാക്ക്‌മാൻ എന്ന മ്യൂസിക്ക് കേൾക്കാനുള്ള ഉപകരണം പുറത്ത് വന്ന അതേ കാലത്താണ് ഇത്രയും വലിയൊരു പദ്ധതി നാസയ്ക്ക് ഉണ്ടായിരുന്നത്.
1980കളിൽ ഉണ്ടായിരുന്ന പദ്ധതികൾ 30 വർഷങ്ങൾക്ക് ശേഷവും വെറും സ്വപ്നമായി അവശേഷിക്കുന്നു. ഇതിനുള്ള കാരണം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് യഥാർത്ഥത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഒരു സർക്കാർ ഏജൻസി എന്ന നിലയിൽ നാസയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും അടുത്ത ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതും എക്സിക്യൂട്ടീവ് ബ്രാഞ്ചാണ്. നാസ ആരംഭിച്ചത് മുതൽ അമേരിക്കയിൽ 12 പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രസിഡന്റുമാരും നാസയെ ഒരുപോലെ പിന്തുണച്ചിട്ടില്ല.
കീശ കാലിയാവാതെ റീചാർജ് ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
1974ൽ നിക്‌സന്റെ ഭരണത്തിന്റെ അവസാനത്തോടെ നാസയ്ക്കായി ബജറ്റിൽ മാറ്റിവെക്കുന്ന തുക ഫെഡറൽ ബജറ്റിന്റെ 4 ശതമാനം ഉണ്ടായിരുന്നത് 1 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ധനസഹായം കുറഞ്ഞതോടെ അപ്പോളോ 18, 19, 20 എന്നിവ നാസ ഉപേക്ഷിച്ചു. അതേ സമയം നിക്സൺ ഭരണം നാസയുടെ പദ്ധതികൾ ചന്ദ്രനിൽ നിന്നും ചൊവ്വയിൽ നിന്നും മാറ്റുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും നടത്താൻ നിർദേശിക്കുകയും ചെയ്തു. നാസയുടെ സ്‌പേസ് ഷട്ടിൽ പ്രോഗ്രാമായി മാറിയ പദ്ധതി പ്രാബല്യത്തിൽ വന്നത് നിക്സൺ ഭരണത്തിന്റെ അവസാന കാലത്താണ്.
അപ്പോളോ പ്രോഗ്രാം അവസാനിച്ചതിന് ശേഷം ബഹിരാകാശ ചരിത്രത്തിലുടനീളം സംഭവിച്ചത് ഒരു സ്ഥിരതയില്ലായ്മയാണ് എന്ന് സീറോ ഗ്രാവിറ്റി സിഇഒയും ശാസ്ത്രഞ്ജനുമായ പീറ്റർ ഡയമാൻഡിസ് വ്യക്തമാക്കിയിട്ടുണ്ട്. ആരംഭിക്കുക, നിർത്തുക, ആരംഭിക്കുക, നിർത്തുക, റദ്ദാക്കുക എന്ന പ്രവർത്തിയാണ് നാസയിൽ നടക്കുന്നതെന്നും ഒന്നും ചെയ്യാൻ സ്ഥിരമായിട്ടുള്ള സാമ്പത്തിക സഹായം നിലനിർത്താൻ ഏജൻസിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ കാലം
ഭാവിയിലെ പര്യവേക്ഷണങ്ങൾക്കായി തങ്ങൾ നാസയ്ക്ക് പുതിയ ശ്രദ്ധയും കാഴ്ചപ്പാടും നൽകുമെന്നും ചന്ദ്രനിലേക്ക് പോകാനും മനുഷ്യനെ യൂണിവേഴ്ലേക്ക് കൊണ്ടുപോകാനും പുതിയ ഷിപ്പുകൾ നിർമ്മിക്കുമെന്നും ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായ ആദ്യ ഘടത്തിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ ഫലമായി നാസയുടെ കോൺസ്റ്റലേഷൻ പ്രോഗ്രാം ആരംഭിച്ചു. ഇതിനെ കുറിച്ച് അധികമാരും കേൾക്കാൻ സാധ്യതയില്ല. കാരണം കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ പ്രോഗ്രാം റദ്ദാക്കി. 2020-ൽ ഒരു ക്രൂഡ് ദൗത്യം ചന്ദ്രനിലേക്ക് അയക്കാനും 2030-ഓടെ മനുഷ്യനെ ആദ്യമായി ചൊവ്വയിൽ ഇറക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പദ്ധതി.
20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ
ഒബാമയുടെ കാലം
ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് കോൺസ്റ്റലേഷൻ പ്രോഗ്രാം നിശ്ചയിക്കപ്പെട്ട സമയത്തിനെക്കാൾ പിന്നിലായിരുന്നു പോയിരുന്നത്. ഒരു വർഷത്തിനുശേഷം ഈ പ്രോഗ്രാമിനായുള്ള ധനസഹായം 100 ശതമാനവും ഒബാമ റദ്ദാക്കി. ഇതെല്ലാം മാറേണ്ടതുണ്ട്. ഈ സ്റ്റാറ്റർജി ഉപയോഗിച്ച് ഞാൻ ഇന്ന് അത് വിശദീകരിക്കുന്നു എന്നാണ് 2010ൽ ഒബാമ പറഞ്ഞത്. എന്നാൽ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ അയയ്ക്കുന്നതിൽ നിന്ന് ഒബാമ നാസയുടെ ശ്രദ്ധ ചൊവ്വയിലേക്ക് മാത്രമായി മാറ്റി. ഇതിനായി അടുത്ത 5 വർഷത്തിനുള്ളിൽ നാസയുടെ ബജറ്റ് 6 ബില്യൺ ഡോളർ വർദ്ധിപ്പിക്കാനും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
ട്രംപിന്റെ കാലം
ഒബാമയുടെ പുതിയ തീരുമാനത്തോടെ 2030-കളുടെ തുടക്കത്തോടെ മനുഷ്യനെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് അയക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് 2010ൽ നാസ അതിന്റെ "ജേർണി ടു മാർസ്" എന്ന സംരംഭം ആരംഭിച്ചു. അടുത്തിടെ വരെ നാസ ഇതിനുള്ള പരിശ്രമങ്ങളിൽ തന്നെയായിരുന്നു. എന്നാൽ പ്രസിഡന്റ് ട്രംപ് നാഷണൽ സ്പേസ് കൗൺസിൽ ആരംഭിച്ചു. 2017 ഒക്ടോബറിൽ നടന്ന കൗൺസിലിന്റെ ഉദ്ഘാടന യോഗത്തിൽ അമേരിക്കൻ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് എത്തിക്കാനും അവിടെ നിന്ന് ചൊവ്വയിലേക്കുള്ള ഒരു ദൗത്യത്തിന് അടിത്തറയിടാനും നാസയെ ചുമതലപ്പെടുത്താനുള്ള ശുപാർശ ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് അറിയിച്ചിരുന്നു.
ട്രംപിന്റെയും ഒബാമയുടെയും കീഴിലുള്ള ബഹിരാകാശ നയം ഏതാണ്ട് ഒരുപോലെയായിരുന്നു. ട്രംപിന്റെ ഭരണകൂടം വീണ്ടും ആദ്യം ചന്ദ്രൻ പിന്നീട് ചൊവ്വ എന്ന നിലയിൽ പദ്ധതികളിട്ടു. അപ്പോഴേക്കും നാസയ്ക്ക് ഇത് പുതുമയുള്ള കാര്യം അല്ലാതായിരുന്നു. പുതിയ ദൗത്യങ്ങൾക്ക് അനുയോജ്യമാകുന്ന രീതിയിൽ നാസ പഴയ പ്രോജക്റ്റുകളിൽ മാറ്റം വരുത്തി തുടങ്ങി. ഓറിയോൺ ക്യാപ്‌സ്യൂൾ ആദ്യം വികസിപ്പിച്ചത് നക്ഷത്രസമൂഹത്തിന് വേണ്ടിയായിരുന്നു. അതിനുശേഷം ഇത് ചൊവ്വയിലേക്കുള്ള യാത്രയ്ക്കായി പുനർരൂപകൽപ്പന ചെയ്തു.
25,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ മികച്ച 4കെ സ്മാർട്ട് ടിവികൾ
പുതിയ പ്രസിഡന്റിന്റെ കീഴിൽ നാസ പ്രോഗ്രാമുകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയ മാറ്റങ്ങളെ കണ്ടിലെന്ന് നടിക്കാൻ സാധിക്കില്ല. പുതിയ പര്യവേക്ഷണ കേന്ദ്രീകരണം മികച്ച രീതിയിൽ നടപ്പാക്കാൻ സംഘടനാ ഘടനയെ പുനഃക്രമീകരിക്കാൻ പോകുകയാണെന്ന് നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന റോബർട്ട് എം. ലൈറ്റ്ഫൂട്ട്, ജൂനിയർ 2018ൽ വ്യക്തമാക്കിയിരുന്നു. ഒരു പുതിയ സംഘടനാ സമീപനം രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകാനും പരിശ്രമിക്കാനും ബഹിരാകാശ പര്യവേക്ഷണത്തിന്റെ തലവൻ സ്റ്റീഫൻ ജുർസിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
നാസ തുടക്കമിട്ട സാധ്യതകളിൽ ഇന്ന് സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനികൾ കണ്ണുവെക്കുന്നുണ്ട്. ചൊവ്വയുമായി ബന്ധപ്പെട്ട പദ്ധതികൾ ഇപ്പോഴും പിന്നണിയിലുണ്ട്. അധികം വൈകാതെ തന്നെ സ്പേസ്എക്സ് അടക്കമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കി പ്രവർത്തിക്കാനും ചൊവ്വയിലേക്ക് മനുഷ്യനെ എത്തിനാക്കാനും നാസയ്ക്ക് സാധിക്കമെന്ന് പ്രതീക്ഷിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470