Just In
- 13 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 15 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 16 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 16 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
ഫേസ്ബുക്കിന് പണി കൊടുത്ത് ബ്രസീൽ സർക്കാർ
ഡാറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അടുത്തിടെ പ്രൈവസിയും ഡാറ്റയും സംബന്ധിച്ച കേസുകളിൽ വൻ തുക പിഴയായി അടയ്ക്കാൻ ഫേസ്ബുക്കിന് ശിക്ഷ വിധിച്ചിരുന്നു. ഇപ്പോഴിതാ ബ്രസീലിലെ നീതിന്യായ, പൊതു സുരക്ഷാ മന്ത്രാലയം 1.6 ദശലക്ഷം യുഎസ് ഡോളർ പിഴയാണ് സോഷ്യൽ മീഡിയോ ഭീമന് ചുമത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക കേസുമായി ബന്ധപ്പെട്ട് 443,000 ബ്രസീലിയൻ ഉപയോക്താക്കളുടെ ഡാറ്റ ഷെയർ ചെയ്തതിനാണ് കമ്പനിക്ക് പിഴ ശിക്ഷ നൽകിയത്.

ബ്രസീൽ ഗവൺമെന്റിന്റെ അഭിപ്രായത്തിൽ, ഫേസ്ബുക്കിന്റെ രീതികളിൽ അധിക്ഷേപകരമായ പ്രാക്ടീസിന് തെളിവുകളുണ്ട്. ഫേസ്ബുക്ക് ഇങ്ക്, ഫേസ്ബുക്ക് സെർവിയോസ് ഓൺലൈൻ ബ്രസീൽ ലഫ്റ്റ എന്നിവ ഉപയോഗിച്ച ഡാറ്റയിലാണ് ആരോപണം ഉയർന്നതെന്ന് എഫെ വാർത്ത റിപ്പോർട്ട് ചെയ്തു.
കൂടുതൽ വായിക്കുക: 267 ദശലക്ഷം ഉപയോക്താക്കളുടെ ഫേസ്ബുക്ക് സ്വകാര്യ വിവരങ്ങൾ ചോർന്നു

പ്ലാറ്റ്ഫോമിലെ ഏകദേശം 443,000 ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ സംശയാസ്പദമായ ആവശ്യങ്ങൾക്കായി ഈ ഐസോർഡിജിറ്റാലൈഫ് ആപ്ലിക്കേഷന്റെ ഡവലപ്പർമാർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതായി മന്ത്രാലയത്തിന്റെ കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പ് (ഡിപിഡിസി) വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ മറുപടി
ബ്രസീലിയൻ ഫേസ്ബുക്ക് ഉപയോക്താക്കൾ ഡാറ്റാ ദുരുപയോഗത്തിന് ഇരയായിട്ടുണ്ടാകാമെന്ന് 2018 ഏപ്രിലിൽ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയാണ് അവരുടെ ഡാറ്റ ദുരുപയോഗം ചെയ്തത്. ഇത് കേസന്വേഷണത്തിൽ നിർണായകമായി. കൂടാതെ വോട്ടർമാരുടെ തീരുമാനങ്ങൾ പ്രവചിക്കാനും സ്വാധീനം ചെലുത്താനും കഴിയുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം സൃഷ്ടിക്കാനും വികസിപ്പിക്കാനും ഡാറ്റ ഉപയോഗിച്ചതായി ഫേസ്ബുക്ക് പറഞ്ഞു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ടീമുമായി കമ്പനി സഹകരിച്ചുവെന്നും ആരോപിക്കപ്പെടുന്നുണ്ട്.
കൂടുതൽ വായിക്കുക: ആൻഡ്രോയിഡിനെ വെല്ലാൻ ഫേസ്ബുക്കിന്റെ ഓപ്പറേറ്റിങ് സിസ്റ്റം

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് യുഎസ് കോൺഗ്രസിന് മുമ്പാകെ നൽകിയ സാക്ഷ്യം അക്കാലത്ത് ഡിപിഡിസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കമ്പനിക്കെതിരായ നടപടികൾ ആരംഭിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ഇതിനെ തുടർന്നാണ് ബ്രസീലിയൻ ഉപയോക്താക്കളെ ബാധിച്ചതായി ആരോപിക്കപ്പെടുന്ന ചോർച്ചയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചു.

87 ദശലക്ഷം ആളുകളുടെ ഡാറ്റയാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഇതിൽ 4,43,000 ഉപയോക്താക്കൾ ബ്രസീലിലാണ്. എന്താണ് സംഭവിച്ചതെന്ന് ഈ ഉപയോക്താക്കളെ ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പറഞ്ഞു. ശേഖരിച്ച ഡാറ്റ ദുരുപയോഗം ചെയ്തതിന് ഫെയ്‌സ്ബുക്കിനെ ക്രോസ് ഹെയറിനടിയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമല്ല. അടുത്ത കാലത്തായി കമ്പനി ഈ പ്രശ്‌നങ്ങൾ വളരെയധികം അഭിമുഖീകരിക്കുന്നുണ്ട്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190